India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ദരിദ്രനായ എംഎല്‍എ എന്ന് വാഴ്‌ത്തപ്പെട്ട ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കോടീശ്വരനാണെന്ന് വെളിപ്പെട്ടതോടെ. ജോസഫ് വിജയിന്റെ പാര്‍ട്ടിയുടെ മറ്റൊരു മുഖംമൂടി കൂടി അഴിഞ്ഞുവീണു.

കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം നഗ്നപാദനായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം ‘പാവപ്പെട്ട’ എംഎൽഎയെ വാഴ്‌ത്തിപ്പാടുകയും ചെയ്തിരുന്നു.

എല്ലാ എംഎൽഎമാരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തുകൊണ്ടാണ് ബസിൽ വന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ പാവപ്പെട്ടവനാണെന്നും തന്റെ കയ്യിൽ ഒന്നുമില്ലെന്നുമായിരുന്നു തെന്ദ്രൽ കുമാറിന്റെ മറുപടി. എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തെന്ദ്രൽ കുമാർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്. ഏകദേശം 2.8 കോടിയുടെ..ആസ്തി ഉണ്ടെന്നാണ് തെന്ദ്രൽ കുമാർ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിരുദധാരിയാണ് തെന്ദ്രൽ കുമാർ. വിടി ട്രേഡേഴ്‌സ് , ലക്ഷ്മി കൺസ്ട്രക്ഷൻ എന്നിവയുടെ ഉടമയാണ്. ആകെ 2.8 കോടിയുടെ സ്വത്തുണ്ട്. 27 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം കുടുംബത്തിനുണ്ട്. ഒരു കോടിയിൽ അധികം മൂല്യമുള്ള സ്വർണവും വെള്ളിയും സ്വന്തമായുണ്ട്. അതുമാത്രമല്ല, ആഢംബര വാഹനങ്ങളിലാണ് തെന്ദ്രൻ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിത്.

എന്തായാലും ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച ടിവികെ പാര്‍ട്ടി പൊടുന്നനെ ജോസഫ് വിജയിന്റെ താരപ്രഭയാല്‍ അധികാരത്തിലെത്തിയെന്നും ഇത് ആന്ധ്രയിലെ എന്‍ടി രാമറാവുവിന്‍റേതിന് സമാനമായ രാഷ്‌ട്രീയ വിജയമാണെന്നും മാധ്യമങ്ങള്‍ വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ എഴുതിയിരുന്നു. എന്നാല്‍ ജോസഫ് വിജയിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ടിവികെയെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ സുഖകരമല്ല. .

രണ്ട് വര്‍ഷമായി 3000 കോടി രൂപ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് ചെലവഴിച്ചാണ് ജോസഫ് വിജയ് ടിവികെ പാര്‍ട്ടി കെട്ടിപ്പടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു പലരും. ഇപ്പോള്‍ അതിനൊരു തുമ്പു കിട്ടി. ജോസഫ് വിജയിന്റെ ഔദ്യോഗികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകനാണെന്ന കണ്ടെത്തല്‍ ഇതിന് ഭാഗികമായി ഉത്തരം നല്‍കിയിരിക്കുകയാണ്. പണത്തിന്റെ നല്ലൊരു ഭാഗം നല്‍കിയിരിക്കുന്നത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനാണെന്ന് കരുതപ്പെടുന്നു. മാര്‍പാപ്പയുമായി വരെ അടുത്ത ബന്ധമുള്ള സാന്‍റിയാഗോ മാര്‍ട്ടിന് മതപരിവര്‍ത്തന ലോബിയുടെ ഫണ്ടുകള്‍ വരുത്താന്‍ എളുപ്പമാണെന്നും ആരോപണമുണ്ട്.

മതേതരമുഖം കാട്ടി പ്രത്യക്ഷപ്പെട്ട ജോസഫ് വിജയ് കഴിഞ്ഞ ദിവസം സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്ന് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ കുറ്റപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാതെ കൈകൂപ്പിയിരുന്ന വിജയ് ദ്രാവിഡ പാര്‍ട്ടികളുടെ അതേ ലൈന്‍ പിന്തുടര്‍ന്ന് സനാതനധര്‍മ്മത്തെ അനുകൂലിക്കാത്ത വ്യക്തിയാണെന്ന് കരുതപ്പെടുന്നു. ഇവാഞ്ചലിസ്റ്റുകളും ഏറ്റവുമധികം വെറുക്കുന്ന വാക്കാണ് സനാതനധര്‍മ്മം. ഹിന്ദുമതത്തിന് എതിരാണോ വിജയ് എന്ന സംശയം ഉണര്‍ത്തുന്നതായിരുന്നു ഈ സന്ദര്‍ഭം. ഇതിന് പിന്നാലെ സനാതനധര്‍മ്മം ഇല്ലാതാക്കാന്‍ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു എന്ന ടിവികെ എംഎല്‍എ മുസ്തഫയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.

ജോസഫ് വിജയിന്റെ സമൂഹമാധ്യമപ്രചാരണത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ജോണ്‍ ആരോക്ക്യ സ്വാമി ഒരു കടുത്ത ക്രിസ്ത്യന്‍ ഭക്തനാണെന്നും തെളിഞ്ഞു. ഇതോടെ ജോസഫ് വിജയിന്റെ പിന്നില്‍ ഇവാഞ്ചലിസ്റ്റുകളായ മതപരിവര്‍ത്തന ലോബിയുടെ രഹസ്യമായ പിന്‍ബലമുണ്ടെന്നും തെളിഞ്ഞു. ജോസഫ് വിജയിന്റെ മാമോദീസ മുക്കുന്ന പള്ളിയിലെ ചടങ്ങിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Recent Posts