ലഖ്നൗ : ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഫത്തേപൂർ ജില്ലയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ നിരവധി കെട്ടിടങ്ങളുടെ മതിലുകൾ തകർന്ന് ഒമ്പത് പേർ മരിച്ചു. ബുധനാഴ്ച ഭാദോഹിയിലും കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ആറ് പേർ മരിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണു.
ബുധനാഴ്ച ഭാദോഹിയിൽ കനത്ത മഴയോടൊപ്പം ഉണ്ടായ കൊടുങ്കാറ്റിൽ ആറ് പേർ മരിച്ചു. പല പ്രദേശങ്ങളിൽ നിന്നും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതായും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണതായും റിപ്പോർട്ടുകൾ വരുന്നുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവർ വീരേന്ദ്ര കുമാർ മൗര്യ പറഞ്ഞു. കൊടുങ്കാറ്റിനെത്തുടർന്ന് മൊബൈൽ നെറ്റ്‌വർക്കുകളിലെ തടസ്സങ്ങൾ പുനരുദ്ധാരണ, രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാദോഹിയിൽ മരണസംഖ്യ ഉയർന്നേക്കാം
സബ് ജില്ലാ മജിസ്ട്രേറ്റ്, തഹസിൽദാർ, മറ്റ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ജില്ലയിലെ മൂന്ന് തഹസിൽ പ്രദേശങ്ങളിലും പരിശോധനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് മൗര്യ പറഞ്ഞു. “ഇതുവരെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ എണ്ണം ഉയർന്നേക്കാം,” – അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണങ്ങളുടെയും പരിക്കുകളുടെയും കൃത്യമായ എണ്ണം അറിയാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥൻ വ്യക്താക്കി.
















