
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)
ന്യൂദല്‍ഹി: ഇന്ധനോപയോഗം കുറയ്‌ക്കണമെന്ന മോദിയുടെ ആഹ്വാനപ്രകാരം കാറിന് പകരം യാത്ര ബസിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി. മെയ് 14, 15 തീയതികളില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി താനും ഉദ്യോഗസ്ഥരും ബസില്‍ യാത്ര ചെയ്യുമെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു. സന്ത് ധ്യാനേശ്വര്‍, സന്ത് തുക്കാറാം മഹാരാജ് പാല്‍കി മാര്‍ഗ് പദ്ധതികള്‍ നേരിട്ട് പരിശോധിക്കാനാണ് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി മഹാരാഷ്‌ട്രയില്‍ എത്തുന്നത്.
ഇല്ക്ട്രിക് കാറിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി; ഫ്രാന്‍സിലേക്ക് പറക്കുന്നത് ഒഴിവാക്കി മഹാരാഷ്‌ട്രമന്ത്രി
ബീഹാറിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തന്റെ യാത്ര പെട്രോള്‍ കാറിന് പകരം ഇലക്ട്രിക് കാറിലേക്ക് മാറ്റി. മറ്റ് മന്ത്രിമാരും ഇതുപോലെ യാത്ര ഇലക്ട്രിക് കാറുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഹാരാഷ്‌ട്ര മന്ത്രി ആഷിഷ് ഷേലാര്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സിലേക്കുള്ള യാത്ര റദ്ദാക്കി. വിദേശയാത്രകള്‍ ഒഴിവാക്കി വിദേശനാണ്യം പരമാവധി പാഴാക്കാതിരിക്കൂ എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിലേക്കുള്ള വിമാനയാത്ര റദ്ദാക്കിയത്.
വിദേശത്ത് വിവാഹം നടത്തുന്നത് ഒഴിവാക്കാനും വിദേശസാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതെല്ലാം വിദേശനാണ്യം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു മോദിയുടെ ആഹ്വാനം. സ്വര്‍ണ്ണം വാങ്ങുന്നത് കഴിയുന്നതും ഒഴിവാക്കാനും മോദി നിര്‍ദേശിച്ചിട്ടുണ്ട്. . പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോകുന്നതിന്റെ ഭാഗമായി വലിയ ഇന്ധനപ്രതിസന്ധിയും വിദേശനാണയ ശേഖരപ്രതിസന്ധിയും രാജ്യത്തെ ബാധിക്കുന്നതിനാലാണ് മോദിയുടെ ഈ നിര്‍ദേശം.
കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും സ്വന്തം കാറുകളിലെ യാത്ര ഉപേക്ഷിച്ച് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.
ഗുജറാത്തില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ബസില്‍ യാത്ര ചെയ്യും
ഗുജറാത്തില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ബസിലോ ട്രെയിനിലോ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. സുരക്ഷാവാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാനും തീരുമാനിച്ചു.
ഉത്തരാഖണ്ഡില്‍ ചെലവുചുരുക്കാന്‍ 11 ഇന പദ്ധതി
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ജീവനക്കാരോടും സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപഭോഗം പരമാവധി കുറയ്‌ക്കാന്‍ നിര്‍ദേശം നല്‍കി. പകരം പൊതുഗതാഗതസംവിധാനം ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിദേശനാണയം നഷ്ടപ്പെടുത്താതിരിക്കാന്‍ വിദേശയാത്രകള്‍ ഒഴിവാക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാര‍് നിര്‍ദേശിച്ചു. പെട്രോള്‍ ഡീസല്‍ ലാഭിക്കാനും വിദേശനാണ്യനഷ്ടം ഒഴിവാക്കാനും ഉദ്ദേശിച്ച് ഒരു 11ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ ഫ്ലൈറ്റ് യാത്ര ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം
മഹാരാഷ്‌ട്ര സര്‍ക്കാര്‍ മന്ത്രിമാരോട് ഫ്ലൈറ്റ് യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അതുപോലെ മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈനായി നടത്താനും നിര്‍ദേശിച്ചു.
സുരക്ഷാചുമതലയുള്ള എസ് പിജി വാഹനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി
പ്രധാനമന്ത്രി തന്റെ സുരക്ഷാവാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് വാഹനങ്ങളുടെ എണ്ണം കുറച്ചത്. സുരക്ഷാ വ്യൂഹത്തിൽ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാർട്ട്മെന്‍റുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്‌ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.