തിരുവനന്തപുരം: ഇക്കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം കൊയ്ത ബംഗാളിലും അസമിലും പുതുച്ചേരിയിലും ഭരണം തുടങ്ങി. തമിഴ്നാട്ടില്‍ വിജയിന്റെ പാര്‍ട്ടി ടിവികെയും ഭരണം തുടങ്ങി.കേരത്തില്‍ മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലും മുടങ്ങി.
കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥ വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതായി ചില കണക്കുകള്‍ പുറത്തുവരുന്നുണ്ട്. ഒരു ദിവസം സർക്കാർ ഓഫീസുകളുടെ മാത്രം ചിലവ് 200കോടിയോളം വരും. ഇത് കൃത്യമായി മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഭരണം വരണം. അതല്ലെങ്കില്‍ അരാജകത്വമാണ് നടമാടുക. 2 ആഴ്‌ച്ചയോളമായി കേരളത്തിൽ ഭരണം ഇല്ല. കെഎസ് ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം നാല് ജില്ലകൾ കൂടി ഇരുട്ടിലേക്ക് പോയിരിക്കുന്ന സ്ഥിതിയാണ്. പഴയ വിദ്യാഭ്യാസമന്ത്രിയായ ശിവന്‍കുട്ടി കൃത്യസമയത്ത് പാഠപുസ്തകം അച്ചടിക്കുന്നതിന് ഉത്തരവ് നല്‍കാത്തതിന്റെ പേരി്‍ല പാഠപുസ്തകം ഇല്ലാതെ കുട്ടികൾ മുന്നോട്ട് പോവുകയാണ്. കേരളസര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഉദ്യോഗസ്ഥർ ഇരുട്ടിൽ.തപ്പുകയാണ്. ഇതിനെല്ലാം പരിഹാരമുണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ തലപ്പത്തുണ്ടായിരിക്കണം.
ഫലം വന്നത് മെയ് നാലിനാണ്.അതിന് ശേഷം ഒമ്പതാം ദിവസമായിട്ടും ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ രാഹുൽ ഗാന്ധിയും ഖാര്‍ഗെയും സോണിയയും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ് കേരളത്തിന് സൃഷ്ടിക്കുന്നത്.
















