ഗാന്ധിനഗർ: പുനർനിർമ്മാണത്തിന് 75 വർഷം തികയുന്ന ചരിത്രപ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ നടക്കുന്ന മഹത്തായ സോമനാഥ അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥ് ക്ഷേത്രത്തിന്റെ പുനർ നിർമാണം നടത്തിയ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ഭഗവാൻ സോമനാഥിന് പ്രത്യേക പൂജകൾ അർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി.
ഹെലിപാഡിൽ ഇറങ്ങിയ ശേഷം വീർ ഹമീർജി ഗോഹിൽ സർക്കിൾ വരെ റോഡ് ഷോയോടെയായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഈ ചരിത്ര നിമിഷത്തിന്റെ സ്മരണയ്‌ക്കായി 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ ‘സൂര്യകിരൺ’ എയറോബാറ്റിക് ടീമിന്റെ അതിശയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളും സോമനാഥിന്റെ ആകാശത്ത് അരങ്ങേറും.
ക്ഷേത്ര പുനർനിർമ്മാണത്തിന്റെ 75 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭക്തർക്കും ഗുജറാത്തിലെ ജനങ്ങൾക്കും ഈ ദിവസം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള 11 പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പുണ്യജലം ഉപയോഗിച്ച് ഒരു പ്രത്യേക കുംഭാഭിഷേകം നടത്തി. ക്ഷേത്ര പരിസരത്ത് പരമ്പരാഗത ആചാരങ്ങൾക്കും മതപരമായ മന്ത്രങ്ങൾക്കും ഇടയിൽ ആചാരപരമായി പതാക ഉയർത്തി.
പരിപാടിക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്, ഭക്തരെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്യുന്നതിനായി ക്ഷേത്രം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവും ആഘോഷവേളയിൽ പ്രതീക്ഷിക്കുന്ന വലിയ ജനക്കൂട്ടവും കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
















