കൊച്ചി : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ജനങ്ങൾ അല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ തീവ്ര മത സംഘടനകൾ തന്നെയാണെന്ന് ജിതിൻ ജേക്കബ് . അടുത്ത 5 കൊല്ലം വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും എന്ന് ശരിക്കും ഭയക്കുന്നുണ്ടെന്നും ജിതിൻ പറയുന്നു.
‘മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം’ എന്നൊക്കെ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി ഡി സതീശൻ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്. തീവ്ര സംഘടനകൾ ഊതിപ്പെരുപ്പിച്ച, അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ് വി ഡി സതീശൻ. എന്തുകൊണ്ടാണ് 25 കൊല്ലമായി MLA ആയിരുന്നിട്ടും വി ഡി സതീശന് കോൺഗ്രസ് ഇതുവരെ മന്ത്രി സ്ഥാനം പോലും നൽകാതിരുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും ജിതിൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
വി ഡി സതീശന് കേരള മുഖ്യമന്ത്രി ആകാൻ കോൺഗ്രസ് MLA മാരുടെ പിന്തുണ ഇല്ല എന്നത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ‘ജനങ്ങളുടെ’ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ഉള്ള വലിയ പ്രചാരണങ്ങൾ ആണ് രണ്ട് ദിവസമായി നടക്കുന്നത്.
രണ്ട് മൂന്ന് സംഭവങ്ങൾ നോക്കാം:-
മുസ്ലിം ലീഗ്, കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് പറഞ്ഞ മാത്യു കുഴൽനാടൻ MLA യെ വളഞ്ഞിട്ട് ആക്രമിക്കുന്നു.
മുഖ്യമന്ത്രി ചർച്ചയ്‌ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫ് പ്രവർത്തകർ സ്വീകരണം നൽകുന്നു. അതേസമയം, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിക്കുന്നു..!
‘കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കാൻ ആണ് തീരുമാനം എങ്കിൽ ജനങ്ങൾ തെരുവിലിറങ്ങണം’ എന്ന് ജമാ അത്തെ ഇസ്ലാമി എന്ന തീവ്ര സംഘടന നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്യുന്നു.
ന്യുനപക്ഷ വോട്ടുകളുടെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ഇത്ര വലിയ വിജയം നേടിയത് എന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ..!
കാര്യങ്ങൾ വ്യക്തമാണ്, വി ഡി സതീശന് ജനപിന്തുണ ഉണ്ടെന്ന് കാണിക്കാൻ മുന്നിൽ നിൽക്കുന്നത് മുഴുവൻ തീവ്ര സംഘടനകൾ ആണ്. ഇപ്പോഴത്തെ ഈ നാടകങ്ങൾ മുഴുവൻ സ്പോൺസർ ചെയ്യുന്നതും അവരാണ്.
അവർക്ക് വേണ്ടത് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കുക എന്നതാണ്. കെ പി സി സി പ്രസിഡന്റിനെ പോലും മുസ്ലിം ലീഗ് അണികൾ പരസ്യമായി ചീത്തവിളിക്കുന്നു എങ്കിൽ, കോൺഗ്രസ് എന്ന പാർട്ടി എത്രത്തോളം ദുർബലം ആയി എന്ന് ആലോചിച്ചു നോക്കൂ..!
വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ മുസ്ലിം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും എന്നുറപ്പാണ്. യഥാർത്ഥ ഭരണം നടത്തുക ലീഗും, ജമാ അത്തെ ഇസ്ലാമിയും, SDPI യും ചേർന്ന് തന്നെ ആയിരിക്കും.
‘മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം’ എന്നൊക്കെ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി ഡി സതീശൻ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്.
തീവ്ര സംഘടനകൾ ഊതിപ്പെരുപ്പിച്ച, അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ് വി ഡി സതീശൻ. എന്തുകൊണ്ടാണ് 25 കൊല്ലമായി MLA ആയിരുന്നിട്ടും വി ഡി സതീശന് കോൺഗ്രസ് ഇതുവരെ മന്ത്രി സ്ഥാനം പോലും നൽകാതിരുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
രമേശ് ചെന്നിത്തലയെ പോലുള്ള അനുഭവസമ്പത്തും, സീനിയറും ആയ നേതാക്കളെ എത്ര എളുപ്പമാണ് അവർ ഒതുക്കിയത് എന്ന് നോക്കൂ.
വി ഡി സതീശന് വേണ്ടി ജനങ്ങൾ അല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ തീവ്ര മത സംഘടനകൾ തന്നെയാണ്.
അടുത്ത 5 കൊല്ലം വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും എന്ന് ശരിക്കും ഭയക്കുന്നുണ്ട് ഇപ്പോൾ.
കേരളത്തെയും ജനങ്ങളെയും ദൈവം രക്ഷിക്കട്ടെ എന്നെ പറയാനുള്ളൂ
















