ന്യൂദല്‍ഹി: സംസ്ഥാന രാഷ്‌ട്രീയത്തിലും ഭരണ നിര്‍വ്വഹണത്തിലും ഗവര്‍ണര്‍ക്കുള്ള റോള്‍ വ്യക്തമായ ദിവസങ്ങളാണിത്. തമിഴ്‌നാട്ടില്‍ വിജയ് വേണ്ടത്ര ഭൂരിപക്ഷമില്ലാതെ, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ നിര്‍ദേശിച്ചതും പിന്തുണക്കത്തില്ലാതെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കാന്‍ അനുവദിക്കില്ലെന്നും നിലപാട് എടുത്തത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്.
മൂന്നാമത്തെ പ്രാവശ്യമാണ് വിജയ് ശരിയായ നടപടി ക്രമങ്ങള്‍ പാലിച്ചത്. അത് ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. ബംഗാളില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയിട്ടും പഴയ നിയമസഭയുടെ അഞ്ചു വര്‍ഷം കാലാവധി കഴിഞ്ഞിട്ടും യഥാര്‍ത്ഥ ജനവിധിഇതല്ലെന്നു പറഞ്ഞ് കീഴ്‌വഴക്ക പ്രകാരം രാജി വയ്‌ക്കാരെ പ്രതിസന്ധി സൃഷ്ടിച്ചത് മമതാ ബാനര്‍ജിയായിരുന്നു. ജനഹിതം ബിജെപിക്ക് അനുകൂലമാണെന്ന് വ്യക്തമായിട്ടും അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച മമതയെ ഒരു ഉത്തരവിലൂടെ പുറത്താക്കിയത് ഗവര്‍ണ്ണര്‍ ആര്‍. എന്‍. രവിയാണ്. കാലാവധി കഴിഞ്ഞ നിയമസഭ അദ്ദേഹം പിരിച്ചുവിട്ടു. അങ്ങനെയാണ് പുതിയ സര്‍ക്കാരിന്റെ വഴി സുഗമമായത്.
ഭരണഘടനാപരമായും ഭരണപരമായും പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ ഗവര്‍ണര്‍ എന്ന പദവി എത്രമാത്രം അനിവാര്യമാണെന്ന് തെളിയിക്കുന്നതായി ഈ ഇടപെടലുകള്‍.
ഗവര്‍ണര്‍ എന്ന പദവി തന്നെ വേണ്ടെന്ന് പറയുകയും ഗവര്‍ണര്‍ക്ക് എതിരെ നിരന്തരം പോരാടുകയും ചെയ്തവരാണ് മമതയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കെ.സ്റ്റാലിനും. വെറും പത്തു സീറ്റിന്റെ കുറവു മാത്രമുള്ള വിജയ് കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം തട്ടിക്കൂട്ടുന്നത് തടഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ഗവര്‍ണറാണ്. കേവല ഭൂരിപക്ഷം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വിജയ്‌ക്ക് സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കിയത്. ബംഗാളിലെ കാര്യവും വ്യത്യസ്തമല്ല. അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടതും പ്രതിസന്ധി ഒഴിവായതും ഗവര്‍ണറുടെ ഇടപെടലിലാണ്.
തങ്ങളുടെ കള്ളക്കളികള്‍ നടക്കില്ലെന്ന് അറിയാവുന്നതിനാലാണ് മമതയും സ്റ്റാലിനും ഗവര്‍ണര്‍ പദവിയെ എതിര്‍ത്തിരുന്നത്.
















