കൊൽക്കത്ത : 15 വർഷത്തെ തൃണമൂൽ ഭരണത്തിനാണ് ബംഗാളിൽ കഴിഞ്ഞ ദിവസം തിരശീല വീണത് . മതേതരത്വത്തിന്റെ പേരിൽ സ്വന്തം ജനതയെ തള്ളിപ്പറഞ്ഞ മമത പാലൂട്ടി വളർത്തിയത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ആയിരുന്നു. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ തിരുകി കയറ്റിയ മമത ഈ വോട്ടുകൾ നേടിയാണ് ഇക്കഴിഞ്ഞ 15 വർഷവും അധികാരത്തിൽ തുടർന്നത്. അതിനായുള്ള പ്രതിഫലവും മമത ഈ ബംഗ്ലാദേശികൾക്ക് നൽകിയിരുന്നു.
പശ്ചിമ ബംഗാൾ സർക്കാരിന്റെ പ്രശസ്ത ക്ഷേമ പദ്ധതിയായ ലക്ഷ്മി ഭണ്ഡറിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയതിൽ ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു . ബംഗാളിന്റെ 48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ ഫണ്ടാണ് യോഗ്യതയില്ലാത്തവരും പൗരന്മാരല്ലാത്തവരുമായ ബംഗ്ലാദേശികൾ സ്വന്തമാക്കിയത് .
ഇന്ത്യയിലേക്ക് വേഗത്തിൽ നുഴഞ്ഞുകയറാൻ അവർക്ക് കഴിയുമെങ്കിലും, അവരെ നാടുകടത്തുന്ന പ്രക്രിയ ഇന്ത്യയെ സംബന്ധിച്ച് സങ്കീർണ്ണവും സമയമെടുക്കുന്നതുമായിരുന്നു . ഇത് സർക്കാരിന് വൻ ചിലവും വരുത്തി വയ്‌ക്കുമായിരുന്നു. ഇന്ത്യയിലുള്ള ബംഗ്ലാദേശികളെ നാടുകടത്താൻ ഒന്നരവർഷത്തോളം സമയവും , കോടിക്കണക്കിന് പണവും വേണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് . എന്നാൽ എസ് ഐ ആർ ആരംഭിച്ചതോടെ ഒരു ചിലവുമില്ലാതെ തന്നെ ബംഗ്ലാദേശികളെ നാടുകടത്താൻ മോദി സർക്കാരിന് കഴിഞ്ഞു.
അതോടെ ഇല്ലാതെയായത് മമതയുടെ വോട്ട് ബാങ്ക് കൂടിയായിരുന്നു. മമത ബാനർജിയുടെ ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട ഗുൽഷൻ കോളനിയെ തകർത്തായിരുന്നു കേന്ദ്രസർക്കാരിന്റെ വോട്ടർ പരിഷ്ക്കരണം . രാജ്യത്ത് തീവ്ര വോട്ടർ പരിഷ്ക്കരണ പ്രക്രിയ നടക്കുന്നതിനിടെയാണ് കൊൽക്കത്തയിലെ ഗുൽഷൻ കോളനിയിലെ ബംഗ്ലാദേശികളെ കുറിച്ചുള്ള നിജസ്ഥിതി പുറത്ത് വന്നത്. ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ മമതയെ താങ്ങി നിർത്തിയത് ഈ ബംഗ്ലാദേശികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്. എസ് ഐ ആർ വഴി ഇത് തകർന്നതോടെ മമത അടിപതറിയെന്നതാണ് സത്യം .















