Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഭാവിയില്‍ ഒരു യുദ്ധമുണ്ടായാല്‍ എങ്ങിനെ നേരിടണമെന്നതിന് വ്യക്തമായ പാഠമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയതെന്നും കേന്ദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 07:54 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷൻ സിന്ദൂർ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാണുന്നത് ഇന്ത്യയുടെ സൈനികതന്ത്രത്തില്‍ വന്ന അ‌ഞ്ച് സുപ്രധാന മാറ്റങ്ങളാണെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഭാവിയില്‍ ഒരു യുദ്ധമുണ്ടായാല്‍ എങ്ങിനെ നേരിടണമെന്നതിന് വ്യക്തമായ പാഠമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയതെന്നും കേന്ദ്രം. ഇതില്‍ സൈനികമായി ഇന്ത്യ കൈവരിച്ച നേട്ടം, സൈനികോല്‍പാദനത്തിലെ തദ്ദേശവല്‍ക്കരണം, ആണവായുധശക്തിയായ പാകിസ്ഥാന്റെ 11 വ്യോമബേസുകളെ ആക്രമിച്ച നിര്‍ണ്ണായക നീക്കം, പാകിസ്ഥാന്റെ പ്രതിരോധരംഗത്തിന് 20 ശതമാനം നാശം വിതച്ചപ്പോഴും സാധാരണജനങ്ങള്‍ക്ക് നാശം വിതയ്‌ക്കാതെയുള്ള യുദ്ധ ആസൂത്രണം എന്നിവ ഉള്‍പ്പെടുന്നു.

മാറ്റം ഒന്ന്: യുദ്ധം നീട്ടിക്കൊണ്ടുപോകാതെ ചുരുങ്ങിയ ദിവസങ്ങളില്‍ അവസാനിപ്പിച്ച തന്ത്രം

ഓപ്പറേഷന്‍ സിന്ദൂര്‍ നാല് ദിവസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. വെറും 88 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന യുദ്ധം. പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ശേഷം ഇന്ത്യ യുദ്ധം അവസാനിപ്പിച്ചു. ഇത് ഇന്ത്യയുടെ മികച്ച തന്ത്രമാണ്. നീണ്ടുപോകുന്ന യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കും. അതാണ് ഉക്രൈന്‍-റഷ്യ യുദ്ധത്തിലും പശ്ചിമേഷ്യയിലെ ഇറാനെതിരായ ഇസ്രയേല്‍-യുഎസ് യുദ്ധത്തിലും കണ്ടത്. പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്കും പാകിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തി. ലക്ഷ്യങ്ങൾ കൈവരിച്ചതിന് ശേഷം, വെറും നാല് ദിവസത്തിനകം ഇന്ത്യ സംഘർഷത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വെറും 88 മണിക്കൂറിനുള്ളിൽ പരമാവധി നാശം വിതച്ചുവെന്നുമാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം.

മാറ്റം 2: ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യം മാത്രമല്ല, പങ്കെടുത്തത് വലിയൊരു ശൃംഖല

ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യത്തിന്റെ മാത്രം യുദ്ധമായിരുന്നില്ല. ഇതിന് പുറമെ സ്വകാര്യ വ്യവസായം, ടെക് സ്റ്റാർട്ടപ്പുകൾ, രഹസ്യാന്വേഷണ ഏജൻസികൾ, സിവിൽ ഭരണകൂടം, നയതന്ത്ര ചാനലുകൾ എന്നിവയുടെ കൂടി സഹകരണത്തിലൂടെയാണ് ഓപ്പറേഷൻ സന്ദൂര്‍ നടപ്പാക്കിയത്. ലോയിറ്ററിംഗ് മ്യൂണിഷൻസും ആന്‍റി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കുന്നതിൽ സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും നിർണായക പങ്കുവഹിച്ചു. സൈന്യത്തിന് 24 മണിക്കൂർ നിരീക്ഷണത്തിന്സഹായം നൽകാൻ ISRO കുറഞ്ഞത് 10 ഉപഗ്രഹങ്ങൾ വിന്യസിച്ചു. ഇതോടൊപ്പം വ്യാജവാർത്തകളും പ്രചാരണങ്ങളും ചെറുക്കാൻ വിവിധ ഏജൻസികൾ ചേർന്ന് പ്രവർത്തിച്ചു.

മാറ്റം 3: ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ നയതന്ത്രതലത്തിലുള്ള പ്രതിഷേധം പോരാ, ആക്രമിക്കണം

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലങ്ങളില്‍ ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ പരമാവധി ചെയ്യുക നയതന്ത്രതലത്തില്‍ പ്രതിഷേധിക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ സൈനികാക്രമണം കൊണ്ടാണ് പഹല്‍ഗാമിന് മറുപടി നല്‍കിയത്. ഇത്തവണ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് അധീന കാശ്മീരിന് പുറത്തും പാകിസ്ഥാന്റെ ഉൾനാടൻ പ്രദേശങ്ങളിലും ആക്രമണം നടത്തി.

പാകിസ്ഥാന്റെ ഹൃദയഭാഗത്തെയാണ് ഇന്ത്യ ആക്രമിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. ലഷ്കർ-ഇ-തയ്ബ, ജൈഷ്-ഇ-മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. ഈ ആക്രമണങ്ങൾ പാക് അധീന കാശ്മീരിൽ മാത്രമല്ല, സിയാൽക്കോട്ട്, ബഹാവൽപൂർ പോലുള്ള പഞ്ചാബ് മേഖലകളിലേക്കും വ്യാപിച്ചു. നൂർ ഖാൻ എയർബേസ്, സർഗോധ എയർബേസ് പോലുള്ള പ്രധാന സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ ആക്രമണ പരിധിയിലായി. 100-ലേറെ പാക് ഭീകരരെ വധിച്ചു.

സമ്മർദ്ദസാഹചര്യങ്ങളില്‍ ഇന്ത്യ നിയന്ത്രിതമായ സമീപനമാണ് സ്വീകരിച്ചത്. .ഇൻഡസ് ജല കരാർ നിർത്തിവയ്‌ക്കൽ മുതൽ ആക്രമണങ്ങളുടെ ക്രമീകരണം വരെ എല്ലാ തീരുമാനങ്ങളും സൂക്ഷ്മമായി ആസൂത്രണം ചെയ്തതായും പറയുന്നു.

മാറ്റം 4: മികച്ച ആസൂത്രണവും സാങ്കേതികമികവും….പാകിസ്ഥാന് പരമാവധി നാശം, ഇന്ത്യയ്‌ക്ക് നാശമില്ല

പാകിസ്ഥാനിലെ ഭീകര-സൈനിക അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടം വരുത്തിയപ്പോൾ, ഇന്ത്യയ്‌ക്ക് ആഭ്യന്തരമായി വലിയ കേടുപാടുകൾ സംഭവിച്ചില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

ഇത് സാധ്യമായത് കൃത്യമായ ആസൂത്രണവും സാങ്കേതിക മികവും കൊണ്ടാണെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. റഫാൽ യുദ്ധവിമാനങ്ങൾ, സ്കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ എന്നിവ ഉപയോഗിച്ച് വെറും 23 മിനിറ്റ് ദൈർഘ്യമുള്ള ദൗത്യത്തിനിടെ പാകിസ്ഥാന്റെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഇന്ത്യ മറികടന്നുവെന്നും ജാം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ 11 പാക് സൈനിക കേന്ദ്രങ്ങളെ ഒരേസമയം ലക്ഷ്യമിട്ടു. ആണവായുധ ശക്തിയുള്ള പാകിസ്ഥാന്റെ 11 എയർബേസുകൾ ഒരൊറ്റ ഓപ്പറേഷനിൽ ആക്രമിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും പാകിസ്ഥാന്റെ വ്യോമസേനയുടെ ഏകദേശം 20 ശതമാനം ശേഷി നശിപ്പിച്ചുവെന്നും പറയുന്നു. .

മാറ്റം 5: പ്രതിരോധമേഖലയിലെ ആത്മനിർഭരത, തദ്ദേശവല്‍ക്കരണം

2019-ൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവി സൃഷ്ടിച്ചതടക്കമുള്ള സ്ഥാപനപരമായ പരിഷ്കാരങ്ങളുടെ ഫലമാണ് ഈ ഓപ്പറേഷനെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയിലെ വളർച്ചയും ഇതിലൂടെ പ്രകടമായി. 2014-15-ൽ 46,429 കോടി രൂപയായിരുന്നു പ്രതിരോധ ഉൽപാദനം; 2023-24-ൽ അത് 1,27,434 കോടിയായി ഉയർന്നു. 2024-25-ൽ ഇത് 1.54 ലക്ഷം കോടിയായി. ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ 65 ശതമാനത്തിലധികവും രാജ്യത്തിനകത്ത് നിർമ്മിക്കുന്നു. ബ്രഹ്മോസ് മിസൈലുകൾ, ആകാശ് വ്യോമ പ്രതിരോധ സംവിധാനം, തേജസ് വിമാനങ്ങൾ, സ്കൈസ്ട്രൈക്കർ ഡ്രോണുകൾ, DRDO-യുടെ D-4 ആന്റി-ഡ്രോൺ സംവിധാനം തുടങ്ങിയ സ്വദേശീയ സംവിധാനങ്ങൾ വ്യാപകമായി വിന്യസിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി നിര്‍മ്മിക്കുക (“Made for India”) എന്ന നിലയിൽ നിന്ന് ഇന്ത്യയാല്‍ നിര്‍മ്മിക്കപ്പെട്ടത് (“Made by India”) എന്ന ഘട്ടത്തിലേക്കുള്ള മാറ്റമാണ് ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിക്കുന്നത്. .

 

 

Tags: indiaISROLatest newsIndian defenceOperation SindoorIndia Pak warIndian weaponDefence technologyMade by India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.