തിരുവനന്തപുരം ; ആദ്യമായി ബാങ്ക് കേട്ട സ്ഥലം തിരുവാങ്കോട് ആയെന്നും, പിന്നെ തിരുവിതാംകൂര്‍ ആയെന്നും ചാനൽ അവതാരകനും , മജീഷ്യനുമായ രാജ് കലേഷ് . സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് രാജ് കലേഷിന്റെ ഈ പരാമർശം.
‘ മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കൻ കേരളത്തിൽ ആദ്യമായി ബാങ്ക് കേട്ട സ്ഥലം അന്വേഷിച്ചു പോയി. അത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല . അവിടെ ചെന്ന് നോക്കിയപ്പോഴാണ് അവിടെ ബാങ്ക് കേട്ടു. അവിടെ മുസ്ലീങ്ങൾ ഉണ്ട് . . മുസ്ലീങ്ങൾ അവിടെ വന്ന വന്ന് താമസിക്കുന്നുണ്ട് എന്ന് മനസിലായത് അങ്ങനെ ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുബാങ്കാം കോടാണ് പിന്നീട് തിരുവിതാംകോടായത് , ആദ്യമായി തിരു ബാങ്ക് ആദ്യമായി കേട്ട സ്ഥലമാണത് . ‘ എന്നാണ് രാജ് കലേഷ് പുറത്ത് വന്ന് വീഡിയോയിൽ പറയുന്നത്.
പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനമാണുയരുന്നത് . തിരുവിതാം കൂറിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്ന പരാമർശമാണ് രാജ് കലേഷ് നടത്തിയതെന്നും ചിലർ കമന്റ് ചെയ്യുന്നു. പുതിയ ചരിത്രം കേട്ട് ആഹ്ലാദിക്കുന്ന ജിഹാദികളും കമന്റ് ചെയ്യുന്നുണ്ട്. ബിജെപി നേതാവ് യുവരാജ് ഗോകുലും ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നു.
ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവാങ്കോട് ആയി പിന്നെ തിരുവിതാംകൂര്‍ ആയത്രേ….
പുതിയൊരു ഇറക്കുമതിയുടെ ചരിത്ര നിര്‍മ്മിതിയാണ്….
എന്നാല്‍ ഒന്നു രണ്ടെണ്ണം ഞാന്‍ പറഞ്ഞ് തരാം….
ആദ്യമായി ഹാലിളകിയ പുഴ ഹാലപ്പുഴ ആയി…. പിന്നെ ആലപ്പുഴ ആയി….
ആദ്യമായി ഔറത്ത് മറച്ച ചിറ ഔറച്ചിറ ആയി…. പിന്നെ ഓച്ചിറ ആയി….
ആദ്യമായി കിത്താബ് കൊണ്ട് വന്ന സ്ഥലം കിത്തയം ആയി…. പിന്നെ കോട്ടയം ആയി….
ആദ്യമായി പത്തിരി ഉണ്ടാക്കി ഇട്ട തിട്ട പത്തിരിതിട്ട പിന്നെ പത്തനംതിട്ട ആയി….
ബാക്കി നിങ്ങള്‍ പൂരിപ്പിച്ചോ….‘ എന്നാണ് യുവരാജ് പറയുന്നത്.











