അഹമ്മദാബാദ്: ജിഹാദി ഗ്രൂപ്പുകളും കമ്മ്യൂണിസ്റ്റുകാരും ലിബറലുകളും എപ്പോഴും മോദിയെയും ബിജെപിയെയും വേട്ടയാടുന്നത് ഗോധ്ര കലാപത്തിന്റെ പേര് പറഞ്ഞാണ്. പക്ഷെ കേരളത്തില്‍ മാത്രമേ ഈ വര്‍ഗ്ഗീയതയുടെ പേരില്‍ ആളുകളെ പറ്റിക്കാന്‍ പറ്റൂ. കഴിഞ്ഞ ദിവസം മുസ്ലിം വോട്ടര്‍മാര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഗുജറാത്തിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഗോധ്ര സീറ്റില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി.
മോദി വിരുദ്ധ, ബിജെപി വിരുദ്ധ ലോബി എപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന ഗോധ്ര എന്ന പ്രദേശത്ത് വോട്ടര്‍മാരില്‍ മൃഗീയ ഭൂരിപക്ഷം മുസ്ലിങ്ങള്‍ ആയിയിരിക്കെയാണ് ഹിന്ദു സ്ഥാനാര്‍ത്ഥി ജയിച്ചത്. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗോധ്ര മുനിസിപ്പാലിറ്റിയിലെ ഫലമാണ് ലോകത്തിന് മുന്നില്‍ ഗുജറാത്തിന്റെ മറ്റൊരു മുഖം ഉയർത്തിക്കാട്ടുന്നത്. ഭൂരിഭാഗം മുസ്ലിം വോട്ടർമാരുള്ള ഈ വാർഡില്‍ ഹിന്ദു സ്ഥാനാർത്ഥിയായ അപേക്ഷബെൻ സോണിയാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അപേക്ഷബെൻ സോണി മത്സരിച്ചത്. ഗോധ്ര മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 44 സീറ്റുകളില്‍ 27 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത് എന്നതാണ് മറ്റൊരു കാര്യം.
ഇക്കുറി ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വൻ മുന്നേറ്റമാണ് കാവ്ച്ചവെച്ചത്. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പല്‍ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു. സംസ്ഥാനത്തെ 15 കോർപറേഷനുകള്‍, 84 മുൻസിപ്പാലിറ്റികള്‍, 34 ജില്ലാ പഞ്ചായത്തുകള്‍, 260 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്. ഇവിടങ്ങളിലെല്ലാം ബിജെപി വൻ ആധിപത്യം പുലർത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിനും ആം ആദ്മി പാർട്ടിക്കും വൻ തിരിച്ചടി നേരിട്ടു.ഗുജറാത്തില്‍ 2027ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് തദ്ദേശഫലം വിലയിരുത്തപ്പെടുന്നത്.
എന്താണ് ഗോധ്ര സംഭവം? കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്
ബാബറിമസ്ജിദ് സംഭവത്തിന് ശേഷം ഒരു സംഘം കര്‍സേവകര്‍ ട്രെയിനില്‍ ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഗോധ്ര എന്ന റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇതിലെ ഒരു ബോഗി മുസ്ലിങ്ങള്‍ കത്തിച്ചു. 58 കര്‍സേവകര്‍ വെന്തുമരിച്ചു. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായി. 1044 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും കൊല്ലപ്പെട്ടു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ട ഈ വര്‍ഗ്ഗീയകലാപത്തിന് മോദി നേതൃത്വം കൊടുത്തു എന്ന് ഇപ്പോഴും കേരളത്തിലെ ജിഹാദികള്‍ പ്രസംഗിച്ചു നടക്കുന്നു. പക്ഷെ ഗുജറാത്ത് അതും കടന്ന് എത്രയോ മുന്നേറി. അല്ലെങ്കില്‍ മൃഗീയ ഭൂരിപക്ഷം മുസ്ലിം വോട്ടര്‍മാരുള്ള ഗോധ്രയില്‍ എങ്ങിനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു സ്ത്രീ വിജയിക്കും? ഇനിയെങ്കിലും ഗോധ്രയെച്ചൊല്ലി മോദിയെ വേട്ടയാടുന്നത് കേരളത്തില്‍ ജിഹാദികള്‍ നിര്‍ത്തുമോ? ബംഗാളില്‍ നിന്നും പണിയെടുക്കാന്‍ ബംഗാളികളെ കിട്ടുന്നത് 34 വര്‍ഷം സിപിഎമ്മും 10 വര്‍ഷം മമതയും ഭരിച്ചുമുടിച്ചതുകൊണ്ടാണ്. പക്ഷെ ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ വികസനത്തിന്റെ കാര്യത്തില്‍ കുതിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ജോലി തേടിയും ബിസിനസ് സാധ്യത തേടിയും ഗുജറാത്തിലേക്ക് വരുന്നു. ഇവിടെ 30 വര്‍ഷത്തിലധികമായി ബിജെപി ഭരിയ്‌ക്കുകയാണ്. ബിജെപി ഭരിയ്‌ക്കുന്നിടം വര്‍ഗ്ഗീയതല്ല, മതത്തിന്റെ കാര്യത്തില്‍ സഹവര്‍തിത്വമാണ് നടക്കുന്നത്. സമൂഹത്തിന് വലിയ വികസനമാണ് സംഭവിക്കുന്നത്.
















