Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 02:01 pm IST
in India

അയോദ്ധ്യ: എല്ലാ ഭിന്നതകളും മാറ്റിവച്ച് സമൂഹം ഒറ്റക്കെട്ടായപ്പോഴാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം സാധ്യമായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിന്റെ ഏകതയുടെ അടയാളമാണത്. നമ്മുടെ സമൂഹത്തെ ധര്‍മ്മത്തിന്റെ ആധാരത്തില്‍ ഒരുമിപ്പിക്കുകയാണ് ഈശ്വരന്മാരും ചെയ്തത്. അത്തരം മഹാപുരുഷന്മാരെ ജാതിയുടെയോ മറ്റെന്തിന്റെയുമെങ്കിലുമോ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികളാണ്, അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭാഗമായ ശിവക്ഷേത്രത്തിന് മുകളില്‍ ധര്‍മ്മ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ദരിദ്രര്‍ മുതല്‍ ധനികര്‍ വരെ എല്ലാവരും രാമക്ഷേത്രം ആഗ്രഹിച്ചു. എഡി 1528 മുതല്‍ ഇന്നുവരെ, ഈ പോരാട്ടം തുടര്‍ന്നു. അശോക് സിംഘല്‍ജി ഈ പ്രസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉയര്‍ന്നുവന്ന ആവേശം ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. ത്രേതായുഗം മുതല്‍ ശ്രീരാമന്‍ ഭാരതത്തെ ഒരുമിപ്പിക്കുന്നുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ കരുത്ത്.

ശ്രീരാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതിന് നമ്മള്‍ സാക്ഷികളായി. രാമക്ഷേത്രത്തിനെതിരെ ശബ്ദിച്ചവര്‍, വാടകയ്‌ക്കെടുത്ത അഭിഭാഷകര്‍, രാമസേതു തകര്‍ക്കാന്‍ ആഗ്രഹിച്ചവര്‍.. അവര്‍ തന്നെയാണ് സനാതനധര്‍മ്മത്തെ അപമാനിക്കാന്‍ തുനിഞ്ഞതും. സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ ലോകം മുഴുവന്‍ അതിനെ സ്വീകരിച്ചതാണ് അനുഭവം.

ശ്രീരാമജന്മഭൂമി പ്രസ്ഥാനം വിപുലമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കാളികളായി. എല്ലാ വിവിധതകളും രാമനെന്ന ആദര്‍ശത്തില്‍ ഒന്നായിത്തീര്‍ന്നു. ജാതിയുടെ പേര് പറഞ്ഞ് സാമൂഹിക ഐക്യം തകര്‍ത്തവര്‍ ഇന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ മഹത്വം കാണുന്നു. നമ്മള്‍ തല കുനിക്കില്ലെന്നും ലക്ഷ്യം സാധിക്കാതെ പിന്മാറില്ലെന്നും അയോദ്ധ്യ ലോകത്തിന് കാട്ടിക്കൊടുത്തു. സനാതനധര്‍മ്മവിശ്വാസികള്‍ ഒരേ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് വഴിതുറന്നു.

വിവിധതകളെ ചൂഷണം ചെയ്തവര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പൊരുതി. അഭിമാനത്തോടെ മുന്നോട്ടുപോകാനും ആ സ്വാഭിമാനയാത്രയില്‍ തലമുറകളെ ഒപ്പം ചേര്‍ക്കാനും നമുക്ക് കഴിഞ്ഞു. അഭൂതപൂര്‍വമായ ആ നിമിഷം നമ്മള്‍ സ്വന്തം കണ്ണുകളാല്‍ കണ്ടു. ഇത് പൂര്‍വികജീവിതങ്ങളുടെ കൂടി നേട്ടമാണ്. അത് എല്ലാ തലമുറകളിലേക്കും പങ്കുവയ്‌ക്കാന്‍ കഴിയണം. ഭഗവാന്‍ ശ്രീരാമന്റെ സാമീപ്യം അതിന് സഹായകമാകും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ആചാര്യ ഇന്ദ്രദേവ് മിശ്ര എന്നിവരും സംസാരിച്ചു. ആചാര്യന്മാരായ ഗോപാല്‍ പാണ്ഡെ, ത്രിപുരാരി ത്രിപാഠി, ശിവ ദീക്ഷിത്, ഉത്കര്‍ഷ് പാണ്ഡെ, മൃദുല്‍ തിവാരി തുടങ്ങിയവര്‍ ധ്വജപൂജ നടത്തി.

Tags: AyodhyaYogi Adithya NathAyodhya Srirama temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.