തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും താന്‍ ഒരു ലക്കി പേഴ്സണ്‍ അല്ലെന്ന് നടി ദേവി അജിത്. ഒരു അപകടത്തില്‍പ്പെട്ട് തന്റെ ഭര്‍ത്താവ് അജിത് കൊല്ലപ്പെട്ട കഥ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവീ അജിത് വെളിപ്പെടുത്തിയത്.
“ജയറാം നായകനായ ദി കാര്‍ എന്ന സിനിമ നിര്‍മ്മിച്ചത് ദേവി അജിതിന്റെ ഭര്‍ത്താവ് അജിത് ആയിരുന്നു. ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാർ അപകടത്തിൽപ്പെട്ടായിരുന്നു അജിത്തിന്റെ മരണം”.- അഭിമുഖത്തില്‍ ദേവി അജിത് പറഞ്ഞു.
“ഞാനൊരു ലക്കി പേഴ്സൺ അല്ല. എനിക്കതുകൊണ്ട് സിനിമയിൽ ലക്ക് ഇതുവരെ വന്നിട്ടില്ല. ‘ഇവർ’ സിനിമയിലെ ആ ഒരു റോൾ മതിയായിരുന്നു എനിക്ക് എവിടെയെങ്കിലും എത്താൻ. ഭാവനയും ഞാനും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍ ചെയ്തത്. എനിക്ക് തോന്നുന്നു സിനിമ കുറെയൊക്കെ ലക്ക് ആണ്. എനിക്ക് അങ്ങനെ ഒരു പൊസിഷനിൽ എത്താൻ പറ്റിയില്ല”.- ദേവി അജിത് പറയുന്നു.
‘അന്നത്തെ സമയത്ത് 75 ലക്ഷം മുടക്കി ആയിരുന്നു ദി കാർ എന്ന സിനിമ നിർമ്മിച്ചത്. ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മൊത്തം നെഗറ്റിവ് ആണ്. ബിഗസ്റ്റ് ട്രോമ ഇൻ മൈ ലൈഫ് എന്ന് പറയാം ആ സിനിമയെ. ‘ദി കാർ’ നല്ല സിനിമയാണെങ്കിലും ഇതിന്റെ പിന്നാമ്പുറം ആർക്കും അറിയില്ലല്ലോ.ചിത്രം പുറത്തിറങ്ങും മുൻപ് ആ സിനിമയില്‍ ഉപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അജിത് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു “- ദേവി അജിത് പറയുന്നു.
















