India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാസിക്: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്റെ നാസിക് ശാഖയില്‍ ഹിന്ദു ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ലൈംഗികമായി ചൂഷണം ചെയ്യുകയും മതംമാറ്റുകയും ചെയ്ത കേസിലെ പ്രതി ഡാനിഷ് ഇജാസ് ഷെയ്ഖിന് ജാമ്യമില്ല. ഹര്‍ജി തള്ളിയ അഡീ. സെഷന്‍സ് ജഡ്ജി വി.വി. കതാരെ, പ്രതി മതവികാരം വൃണപ്പെടുത്താനും മറ്റും ആസൂത്രണം ചെയ്തതായി എഫ്‌ഐആറില്‍ സൂചനയുണ്ടെന്ന് വ്യക്തമാക്കി. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി ഡാനിഷ് ഇജാസ് ഷെയ്ഖ്.

അതിനാല്‍ ഇയാള്‍ക്കെതിരായ എഫ്‌ഐആറിലെ ആരോപണങ്ങള്‍ ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് തള്ളാനാവില്ല. സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കുന്ന, സാമൂഹ്യ പ്രത്യാഘാതങ്ങളുള്ള കുറ്റാരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇയാളെ വിട്ടയക്കുന്നത് കേസിനെ ബാധിക്കും. ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ദേവ്‌ലാളി പോലീസ് എടുത്ത കേസില്‍ നാസിക് സെന്‍ട്രല്‍ ജയിലിലാണ് ഇയാള്‍ ഇപ്പോള്‍.

തന്റെ മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന് കാണിച്ച് ടിസിഎസ് ജീവനക്കാരന്‍ കൃഷ്ണ മാനെ നല്‍കിയ പരാതിയിലാണ് ഡാനിഷിനും മറ്റൊരു ജീവനക്കാരനായ തൗസിഫ് അട്ടാറിനും എതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്. ടിസിഎസിലെ ലൈംഗിക, ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളാണ് എടുത്തിട്ടുള്ളത്. കേസുകളില്‍ 11 പ്രതികളാണ് ഉള്ളത്. ഇതില്‍ മുഖ്യപ്രതിയും യുവതിയുമായ നിദ ഖാന്‍ ഒളിവിലാണ്.

Recent Posts