Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഇ ഡി അന്വേഷണം, കേന്ദ്ര-സംസ്ഥാന തര്‍ക്കമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 06:20 am IST
in India

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി തടയുകയും വിലപ്പെട്ട രേഖകള്‍ കൊണ്ടുപോകുകയും ചെയ്ത കേസില്‍ മമതയ്‌ക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു മുഖ്യമന്ത്രി നേരിട്ട് ഒരു കേസിലേക്കു നടന്നുകയറുകയാണ്, ജനാധിപത്യം തകര്‍ക്കുന്ന തരത്തില്‍ പെരുമാറിയിട്ട്, ജനാധിപത്യം തകര്‍ന്നെന്നു അലമുറയിടുകയാണ്, ഇ ഡി അന്വേഷണം കേന്ദ്ര- സംസ്ഥാന തര്‍ക്കമാണെന്നു വാദിക്കുകയാണ്. വാസ്തവത്തില്‍ ഇതു കേന്ദ്ര- സംസ്ഥാന തര്‍ക്കമേയല്ല. അതിനെ അങ്ങനൊരു തര്‍ക്കമായി കാണാനുമാകില്ല, ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഉപദേശകരായ ഐ പാകിലെ റെയ്ഡ് തടഞ്ഞ മമതയെ ചോദ്യം ചെയ്തും മമതയ്‌ക്കും ബംഗാള്‍ പോലീസിനുമെതിരേ സിബിഐ അന്വേഷണം തേടിയും തങ്ങള്‍ക്കെതിരേ ബംഗാള്‍ പോലീസ് കേസെടുത്തത് ചോദ്യം ചെയ്തുമുള്ള ഇ ഡിയുടെ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമുള്ള തങ്ങളുടെ മൗലികാവകാശം ലംഘിച്ചെന്നാരോപിച്ചാണ് ഇ ഡി ഹര്‍ജി.

ഇതു കേന്ദ്ര- സംസ്ഥാന തര്‍ക്കമാണെന്നും അതിനാല്‍ ഹര്‍ജികള്‍ നില നില്‍ക്കില്ലെന്നും മമത സര്‍ക്കാര്‍ വാദിച്ചു. ഇതു കോടതി തള്ളി. ഏതെങ്കിലും മുഖ്യമന്ത്രി അന്വേഷണത്തില്‍ കടന്നുകയറിയിട്ട്, അതു കേന്ദ്രവും സംസ്ഥാനവും തമ്മിലെ പ്രശ്‌നമാണെന്നു പറയുന്നതില്‍ കാര്യമില്ല, കോടതി പറഞ്ഞു. ഇതെങ്ങനെ കേന്ദ്ര- സംസ്ഥാന തര്‍ക്കമാകും, കോടതി ചോദിച്ചു. മുഖ്യമന്ത്രി കടന്നുകയറുക മാത്രമല്ല, വിലപ്പെട്ട രേഖകളും കടത്തി, കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ‘ഇതൊക്കെ ഒരു വ്യക്തി ചെയ്തതാണ്, നിര്‍ഭാഗ്യവശാല്‍, ആ വ്യക്തി മുഴുവന്‍ സംവിധാനത്തെയും ജനാധിപത്യത്തെയും കാത്തുസൂക്ഷിക്കേണ്ട മുഖ്യമന്ത്രിയായിപ്പോയി, കോടതി പറഞ്ഞു.’

ഇ ഡിയുടെ മൗലികാവകാശങ്ങള്‍ മമത ലംഘിച്ചെന്ന വാദം തെറ്റാണെന്ന് മമതയ്‌ക്കായി ഹാജരായ മേനക ഗുരുസ്വാമി വാദിച്ചു. ഭരണഘടനയുടെ 32-ാം വകുപ്പ് പറയുന്ന മൗലികാവകാശം വ്യക്തികള്‍ക്കു മാത്രമാണ്, അതിനാല്‍ ഇ ഡി ഇത്തരം ഹര്‍ജി നല്കുന്നത് അഭൂതപൂര്‍വമാണ്. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണം., അവര്‍ തുടര്‍ന്നു. എല്ലാ ഹര്‍ജികളിലും ചില ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ വാദം അംഗീകരിച്ചാല്‍ എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിനു വിടേണ്ടി വരും. കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഭിഷേക് സിങ്‌വിയും ഇ ഡിക്കു മൗലികാവകാശമില്ലെന്നു വാദിച്ചു.

‘ബംഗാളില്‍ അസാധാരണ സ്ഥിതിവിശേഷം’

ബംഗാളില്‍ അസാധാരണ സ്ഥിതി വിശേഷമാണുള്ളതെന്ന് സുപ്രീംകോടതി. അവിടെ വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്‌ക്കരണ ജോലികളുമായി ബന്ധപ്പെട്ട എത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവച്ചു. ഒരു ബെഞ്ചില്‍ (സുപ്രീംകോടതിയുടെ) വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ചയിലാണ്. ഇപ്പോള്‍ പരാതിക്കാര്‍ (ഇ ഡി) നേരിട്ട് സുപ്രീംകോടതിയെ സമീപിക്കരുതെന്നും അവര്‍ പതിവു പോലെ മജിസ്‌ട്രേറ്റ് കോടതി വഴി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് നിങ്ങള്‍( മമത സര്‍ക്കാര്‍) പറയുന്നത്. വസ്തുതകള്‍ക്ക് നേരെ കണ്ണടയ്‌ക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. വക്കീല്‍ എന്ന നിലയ്‌ക്ക് നിങ്ങള്‍ക്ക് നിയമതത്വങ്ങളെ പറ്റി വാദിച്ചുകൊണ്ടിരിക്കം. പക്ഷെ ഞങ്ങള്‍ക്ക് ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. കോടതി പറഞ്ഞു.

കേസിലേക്ക് മമത നടന്നുകയറി

തൃണമൂലിന്റെ രാഷ്‌ട്രീയ ഉപദേശക ഏജന്‍സി ഐ പാകിന്റെ ഗുരുതരമായ ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ഡി ഐ പാക് ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്. അതോടെ മമത പ്രവര്‍ത്തകര്‍ക്കൊപ്പം അവിടേക്കു പ്രകടനമായി നടന്നെത്തുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞ മമത, ചില സുപ്രധാന രേഖകള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു. ഇതാണ് കോടതി വാക്കാല്‍ ചോദ്യം ചെയ്തതും കേസിലേക്ക് നടന്നുകയറിയെന്ന് പ്രതികരിച്ചതും.

Tags: Supreme CourtMamata BanerjeeWest bengal election 2026Democracy is being destroyed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

പുതിയ വാര്‍ത്തകള്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.