2025 ഏപ്രിൽ 22-ന് പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്ഥാന് മറുപടി നൽകിയത്. പ്രത്യാക്രമണം നടത്താനുള്ള പാക് സൈന്യത്തിന്റെ ശ്രമങ്ങളും ഇന്ത്യ തകർത്തു. ഇപ്പോൾ അതിർത്തിയിൽ കൂടുതൽ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഇന്ത്യ .
ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ വിക്രം ചത്രത്തിന്റെ അഭിപ്രായത്തിൽ, സൈന്യം തങ്ങളുടെ പരമ്പരാഗത വിമാനവേധ തോക്കുകളടക്കം ആധുനിക റഡാർ, നൈറ്റ് വിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് നവീകരിച്ചു. ഇപ്പോൾ, ‘ആകാഷ്തീർ’ ആശയവിനിമയ സംവിധാനം വഴി സൈന്യത്തിനും വ്യോമസേനയ്‌ക്കും ഇടയിൽ തത്സമയ ഡാറ്റ പങ്കിടുന്നുമുണ്ട് . അതിലൂടെ ശത്രുവിന്റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.
“ഡ്രോണുകളുടെ മരണം” എന്ന് വിളിക്കുന്ന സോവിയറ്റ് നിർമ്മിത 23mm ഡബിൾ ബാരൽ ZU-23 തോക്കുകളാണ് ഇപ്പോൾ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത് . 2.5 കിലോമീറ്റർ ദൂരപരിധിയുള്ള ഈ തോക്കിന് മിനിറ്റിൽ 2,000 റൗണ്ട് വെടിവയ്‌ക്കാൻ കഴിയുമെന്ന് ലെഫ്റ്റനന്റ് സൗരഭ് പ്രതാപ് സിംഗ് വിശദീകരിച്ചു. ആധുനിക നൈറ്റ് വിഷൻ സിസ്റ്റം ഘടിപ്പിച്ച ശേഷം, രാത്രിയുടെ ഇരുട്ടിൽ പോലും, കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും നശിപ്പിക്കാൻ ഈ തോക്കിന് കഴിയും
റഷ്യയിൽ നിന്ന് വാങ്ങിയ അത്യാധുനിക ഇഗ്ല-എസ് മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം ഇപ്പോൾ ഇന്ത്യൻ സൈനികരുടെ കൈവശമുണ്ട്. വെറും 18 കിലോഗ്രാം ഭാരമുള്ള ഈ സംവിധാനം ഇൻഫ്രാറെഡ് എഞ്ചിൻ ചൂട് ഉപയോഗിച്ച് 6 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു യുദ്ധവിമാനത്തെയും ഡ്രോണിനെയും ട്രാക്ക് ചെയ്ത് നശിപ്പിക്കുന്നു. ലെഫ്റ്റനന്റ് കേണൽ വിശാൽ കുമാർ എൽ-70 വിമാനവിരുദ്ധ തോക്കിന്റെ ശക്തിയും പ്രദർശിപ്പിച്ചു. സ്വീഡിഷ് കമ്പനിയായ ബോഫോഴ്‌സ് വികസിപ്പിച്ചെടുത്തതും ഇന്ത്യയിൽ നിർമ്മിച്ചതുമായ ഈ തോക്കിൽ ഇപ്പോൾ ഒരു ഓട്ടോ-ട്രാക്കിംഗ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, മിനിറ്റിൽ 300 റൗണ്ട് വെടിവച്ച് ഡ്രോണുകളുടെ കൂട്ടത്തെയും ഇതിന് നശിപ്പിക്കാൻ കഴിയും.
















