ലഖ്നൗ: മൊട്ടത്തല, നെറ്റിയില്‍ നീണ്ട കാവിക്കുറി. ക്രൂരതയുള്ള കണ്ണുകള്‍. കഴുത്തില്‍ രുദ്രാക്ഷമാല. കാവിക്കുറിയും രുദ്രാക്ഷമാലയും കണ്ട് പലരും ഇയാളെ ഹിന്ദുനേതാവായി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇയാളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് പൊലീസ് പണം തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് കഥ ചുരുളഴിയുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് സുന്യുര്‍ റഹ്മാന്‍ എന്നാണ്. ഇയാള്‍ ബംഗ്ലാദേശി മുസ്ലിമാണ്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വന്ന ഇയാള്‍ ജീവിക്കാന്‍ വേണ്ടി ഹിന്ദു നേതാവിന്റെ വേഷം കെട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍, ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും ജിഹാദികളുടെയും ഒത്താശയോടെ ഇന്ത്യയിലാകെ ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദുനേതാക്കള്‍ അിക്രമം കാണിച്ചതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കൃസ്ത്യൻ ദേവാലയത്തിൽ വൈദികനെ കത്തികാട്ടി ഒരു ഹിന്ദുനേതാവ് ഭീഷണിപ്പെടുത്തിയ സംഭവം. പള്ളിയില്‍ ക്രിസ്മസ് പ്രാർത്ഥനകൾ നടന്നുകൊണ്ടിരിക്കെ ദേവാലയത്തിലേക്ക് ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട നേതാവിന്റെ ഫോട്ടോ പലര്‍ക്കും ഓര്‍മ്മ കാണാം. അത് ഹിന്ദു നേതാവല്ല, സുന്യുര്‍ റഹ്മാന്‍ എന്ന അസ്സല്‍ ബംഗ്ലാദേശി നേതാവാണെന്ന് തിരിച്ചറിഞ്ഞതോടെ ഹിന്ദു സംഘടനകള്‍ ഞെട്ടലിലാണ്. കാരണം ഹിന്ദുമതത്തെ അപമാനിക്കാന്‍ എത്രയോ മുസ്ലിങ്ങള്‍ ഹിന്ദുനേതാവായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത് വലിയ തലവേദനയായിരിക്കുകയാണ്.
എന്തായാലും സുന്യുര്‍ റഹ്മാന്റെ കള്ളം പൊളിച്ചത് ഉത്തരാഖണ്ഡ് പൊലീസ് ആണ്.സ്വന്തം QR കോഡ് ഉപയോഗിച്ച് പണപ്പിരിവ് നടത്തി ഹിന്ദുമത വിശ്വാസികളെ പറ്റിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഇയാളുടെ തനിനിറം പുറത്തുവന്നത്. ഇയാളെ ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ റിഷികേശിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിൽ ഒരു നാസ്തിക വ്ലോഗറായി വിലസിയിരുന്ന ആളാണ് സുനീഉർറഹ്മാൻ. 2013 ൽ ഇസ്ലാം മതം വിട്ട് എക്സ് മുസ്ലിം ആയി മാറിയ ഇയാള്‍ പിന്നീട് നാസ്തിക വ്ലോഗറായി മാറി. പേരെടുത്തു. പക്ഷെ 2016 ൽ ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥിയായി ഇയാള്‍ ഇന്ത്യയിലേക്ക് വന്നു. 2018 ൽ ഹിന്ദു മതം സ്വീകരിച്ച് ശ്രീ സത്യനിഷ്ഠ് ആര്യ എന്ന പേരിലേക്ക് മാറി. ഇതാണ് അയാള്‍ പറയുന്ന കഥ.
.
എന്നാൽ പോലീസ് പറയുന്നത് ഇയാൾ ഗാസിയാബാദിലെ ഗുണ്ടാ നേതാവ് പിങ്കി ചൗധരിയുടെ ഗ്യാങ്ങിൽ പെട്ട ആളായിരുന്നു എന്നാണ്. പിന്നീട് നിരവധി കേസുകളിൽ പ്രതിയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. പണം വാങ്ങി കൃസ്ത്യൻ – മുസ്ലിം ദേവാലയങ്ങളിൽ കയറി പ്രശ്നമുണ്ടാക്കൽ പതിവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ലോബിയുടെ പിണിയാളായിക്കൂടി പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാരനാണെന്നും പോലീസ് പറയുന്നു. ജിഹാദി പാര്‍ട്ടികളും കോണ്‍ഗ്രസും ബിജെപിയെയും ഹിന്ദുമതത്തെയും നാണം കെടുത്താന്‍ പണം കൊടുത്ത് ഇയാളെ സ്ഥിരം ഉപയോഗിച്ചിരുന്നു.
…
പശുക്കടത്ത് ആരോപിച്ച് അത് ചെയ്യുന്നവരെ ആക്രമിക്കുന്ന ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ ഉത്തരാഖണ്ഡ് കോഡിനേറ്റർ ആയാണ് ഇയാള്‍ വിലസിയിരുന്നത്. സത്യനിഷ്ഠ് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിന് ശേഷമാണ് ഹിന്ദു മതവിശ്വാസികൾ ഇയാളുടെ തനിനിറം തിരിച്ചറിയുന്നത്. ഹിന്ദുക്കളില്‍ നിന്നും ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് വിശ്വാസികള്‍ ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് ഇയാളെ 3 മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്യുന്നതെന്നു റിഷികേഷ് എസ്എച്ച്ഓ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ നിന്നും ഒരു ബിഎംഡബ്ല്യൂ കാർ, നാല് ഐഫോണുകള്‍, രണ്ട് ആപ്പിൾ ടാബ്ലെറ്റ്, ഒരു ഗൂഗിൾ ഫോൺ, ലക്ഷണങ്ങൾ വില വരുന്ന നിരവധി വാച്ചുകൾ, ഒരു ഡയമണ്ട് മാല, രണ്ടു വ്യാജ ആധാർ കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
















