മുംബൈ : ബുർഖ ധരിക്കാൻ അനുവാദം നൽകുകയും, സിന്ദൂരം ധരിക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്ത ലെൻസ് കാർട്ടിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ഹിന്ദു സംഘടനകളുടെ അംഗങ്ങൾ മുംബൈയിലെ അന്ധേരി വെസ്റ്റിൽ ലെൻസ്കാർട്ട് ഷോറൂമിലെത്തി “ജയ് ശ്രീറാം” മുഴക്കി.
അതിനു പിന്നാലെ ബിജെപി നേതാവും സനാതന പാരമ്പര്യങ്ങളുടെ ഉറച്ച വക്താവുമായ നാസിയ ഇലാഹി ഖാനും സംഘവുമാണ് ലെൻസ്കാർട്ട് ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിക്കുകയും , കൈകളിൽ ജപിച്ച നൂലുകൾ കെട്ടി നൽകുകയും ചെയ്തു. ഇതിനിടെയിൽ ഷോറൂമിലെ ജീവനക്കാരിലൊരാൾ തങ്ങൾക്ക് സിന്ദൂരം ധരിക്കാനും, മംഗല്യസൂത്രം ധരിക്കാനും അനുവാദമില്ലെന്ന് ഹിന്ദുസംഘടനാ നേതാക്കന്മാരെ അറിയിച്ചു.
തുടർന്ന് ഇക്കാര്യം ഷോറൂം മാനേജർ മൊഹ്‌സിൻ ഖാനോട് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല . പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി, ഷോറൂം ഉടൻ അടച്ചുപൂട്ടണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. മുഴുവൻ സംഭവത്തിലും ആദ്യം സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിനുശേഷം മാത്രമേ ഷോറൂം പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കാവൂ എന്നും അവർ പറഞ്ഞു.നിങ്ങൾ എവിടെ താമസിച്ചാലും ജോലി ചെയ്താലും, നിങ്ങളുടെ വ്യക്തിത്വം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്, ഹിന്ദുക്കളേ! എന്ന് ഓർമ്മിപ്പിച്ചാണ് സംഘം മടങ്ങിയത്.













