Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകൾ ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി . ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്‌ട്രദ്രോഹികളാണെന്നും, ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

‘ ഈ വിഷുപുണ്യദിനത്തിൽ ഉണ്ണിക്കണ്ണൻ പാകം ചെയ്ത മാംസത്തോടൊപ്പം പലവിധത്തിൽ ഇരിക്കുന്ന അനേകം ആശംസാ- അവഹേളനസന്ദേശങ്ങൾ പ്രചരിച്ചു. ചെരിപ്പോടെയുള്ള കാണിക്കാഴ്ചയും നാം കണ്ടു.
ഭഗവച്ചരിതം നമുക്കുപദേശിച്ച ഒരു പുരാണത്തിലും ഇതിഹാസത്തിലും ഇല്ലാത്തവിധം ഭഗവാനെ അപമാനകരമായും വിഷുക്കണിസങ്കൽപ്പത്തിനു വിരുദ്ധമായും ചിത്രീകരിച്ചത് കേവലം കയ്യബദ്ധമല്ലെന്നത് നമ്മുടെ സങ്കൽപ്പങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്ന അത്തരം ദുഷ്ടപ്രവൃത്തികൾ ഏഴോ എട്ടോ സ്ഥലങ്ങളിൽ നിന്നും ഒരേപോലെ പ്രസിദ്ധീകരിക്കപ്പെട്ടതിൽ നിന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാം.
ഇതരമതങ്ങളിലെ പൂജാബിംബങ്ങളെ ഇപ്രകാരം അരുതാത്തവിധം അവഹേളിക്കാൻ ആരെങ്കിലും പരിശ്രമിക്കുമോ? അങ്ങനെ അരുതാത്തത് ചെയ്താൽ അവിടെ ആവിഷ്കാരസ്വാതന്ത്ര്യവാദികൾ വരുമോ? ഈ അവഹേളനത്തെ നിയമപരമായി നേരിടാൻ നമുക്കാവണം. പ്രതികരണമില്ലായ്‌മ മരണതുല്യമാണ്. ചരിത്രത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളൂ.
ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ നമ്മുടെ നാട്ടിൽ സാഹോദര്യവും സൗഹാർദ്ദവും പുലരണം എന്നിച്ഛിക്കുന്നവർ ഏവരും തീർത്തും ബഹിഷ്കരിക്കുക. ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്‌ട്രദ്രോഹികളാണെന്ന തിരിച്ചറിവോടെ മുന്നേറാൻ നമുക്കാവട്ടെ. ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും. ഈ സ്ഥാപനങ്ങളെ തീർത്തും ബഹിഷ്കരിക്കുക.“ എന്നാണ് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകൾ.

Recent Posts