Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 08:50 am IST
in Kerala
ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

തിരുവനന്തപുരം: മുഗളന്മാരും ബ്രിട്ടീഷുകാരും ഭാരതത്തിലേക്ക് വന്നത് പ്രകൃതിഭംഗി കണ്ടാസ്വദിക്കാനല്ലെന്നും നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കലായിരുന്നു ലക്ഷ്യമിട്ടതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാന്‍ തക്ക രീതിയില്‍ അവര്‍ ചരിത്രം രചിച്ചു. അവര്‍ നമ്മളെക്കുറിച്ച് എഴുതിയത് നമ്മള്‍ അതേപടി വിശ്വസിച്ചു എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. നൂറ്റാണ്ടുകളോളം അവര്‍ എഴുതിയതാണ് ശരിയെന്ന് കരുതി നമ്മള്‍ അത് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച ‘10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ബ്രിട്ടീഷുകാര്‍ നമുക്ക് വരുത്തിവച്ച നാശനഷ്ടങ്ങള്‍ ഏറെ വലുതാണ്. എന്നാല്‍ അതിന് മുമ്പുവന്ന മുഗളന്മാരും വ്യത്യസ്തരായിരുന്നില്ല. തക്ഷശിലയിലെയും നളന്ദയിലെയും വിദ്യാഭ്യാസ രീതികള്‍ അവര്‍ തകര്‍ത്തു. ഭാരതത്തിന്റെ സംസ്‌കാരം ലോകമെമ്പാടും വ്യാപിക്കുന്നത് കണ്ട് അത് നശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അവര്‍ ഭാരതത്തെക്കുറിച്ച് കേട്ടിരുന്നു. ഇങ്ങോട്ടുവന്നത് കൊള്ളയടിക്കാന്‍ മാത്രമല്ല, ഇവിടുത്തെ സംസ്‌കാരത്തെ നശിപ്പിക്കാനുമാണ്.

അവര്‍ പലതും കൊള്ളയടിച്ചു എന്നതില്‍ സംശയമില്ല. സോമനാഥ ക്ഷേത്രം പലതവണ കൊള്ളയടിക്കപ്പെട്ടു. പൃഥ്വിരാജ് ചൗഹാന് പതിനാറോ പതിനേഴോ തവണ പോരാടേണ്ടി വന്നു. ഇത് വെറുമൊരു കൊള്ള ആയിരുന്നില്ല; മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും മനസില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ലക്ഷ്യം ഈ രാജ്യത്തെയും അതിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും മഹത്വത്തെയും നശിപ്പിക്കുക എന്നതായിരുന്നു.

നമ്മുടെ പുരോഗതി അവര്‍ക്ക് സഹിക്കാനായില്ല. അവര്‍ അവര്‍ക്കനുയോജ്യമായൊരു ചരിത്രം നമുക്കായി എഴുതി, അത് നമ്മള്‍ സ്വീകരിക്കുകയും ചെയ്തു. ആര്യനധിവേശകഥയും മാര്‍ക്‌സ് മുള്ളറുടെ വേദ വ്യാഖ്യാനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അധിനിവേശക്കാര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രമെഴുതുന്നത് സാധാരണമാണ്. എന്നാല്‍ ആര്യന്‍ അധിനിവേശ സിദ്ധാന്തം പോലുള്ള ആശയങ്ങള്‍ മതിയായ തെളിവുകളില്ലാതെ തന്നെ ദശാബ്ദങ്ങളോളം വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇത്തരം ആശയങ്ങള്‍ ചോദ്യം ചെയ്യാനാവാത്ത സത്യങ്ങളായി പഠിപ്പിച്ചു. ഇത്തരം ചരിത്രകഥനങ്ങളെ വിമര്‍ശനാത്മകമായി പുനഃപരിശോധിക്കേണ്ടതുണ്ട്. ഭാരത സംസ്‌കാരത്തെയും ഗ്രന്ഥങ്ങളെയും കുറിച്ചുള്ള ചില പഠനങ്ങള്‍ പലതും പക്ഷപാതപരവും അപൂര്‍ണവുമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഈ ചരിത്രകഥനങ്ങളെ പുനഃപരിശോധിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും പലപ്പോഴും അതേ ചട്ടക്കൂടുകള്‍ തന്നെ തുടര്‍ന്നും ഉപയോഗിച്ചു. ചരിത്രത്തെ വ്യക്തതയോടെയും സമതുലിതമായ സമീപനത്തോടെയും പുനര്‍വായന ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറില്‍ നിന്ന് മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുസ്തകം ഏറ്റുവാങ്ങി. മേയര്‍ വി.വി. രാജേഷ് അധ്യക്ഷനായിരുന്നു. പി.എസ്. ശ്രീധരന്‍ പിള്ള, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kerala Governor Rajendra Vishwanath Arlekardestroy Indian cultureMughals and British
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

തിരുനാവായയിലെ മഹാമാഘമഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജമുയര്‍ത്തുന്നു
Kerala

മഹാമാഘ മഹോത്സവത്തിന് ധര്‍മ്മധ്വജമുയര്‍ന്നു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.