Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ഗുരുതര പ്രതിസന്ധിയെന്ന് ജനറല്‍ സര്‍ജറി വിഭാഗം മേധാവിയുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 09:22 am IST
in Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

രോഗികളുടെ സുരക്ഷയിലും അണുബാധയിലും ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഐസിയുവിലെ തീപിടിത്തത്തെത്തുടര്‍ന്ന് താത്കാലിക ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നു കാട്ടി ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എ. നിസാറുദീന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആശങ്ക അറിയിച്ച് കത്തയച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും പലതവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് കത്ത് എഴുതിയത്.

തീപ്പിടിത്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയു പ്രവര്‍ത്തന സജ്ജമാകാത്തതില്‍ അദ്ദേഹം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. തുണികെട്ടി മറച്ച താത്കാലിക ഐസിയുവില്‍ രോഗികളെ കിടത്തുന്നത് ശാസ്ത്രീയമല്ലെന്നും ഇത് കടുത്ത അണുബാധയ്‌ക്ക് കാരണമാകുമെന്നും ജീവനു വരെ ഭീഷണി ഉണ്ടാകാമെന്നും കത്തില്‍ പറയുന്നു.

മാര്‍ച്ച് 17ന് ആയിരുന്നു മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് സര്‍ജിക്കല്‍ ഐസിയുവില്‍ ഉണ്ടായിരുന്ന 16 രോഗികളെയും എതിര്‍വശത്തെ വാര്‍ഡിലുണ്ടായിരുന്ന 16 പേരെയുമാണ് താത്കാലിക ഐസിയുവിലേക്ക് മാറ്റിയത്. തീപ്പിടിത്തത്തിന് ശേഷം അഞ്ചോളം രോഗികള്‍ മരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി തന്നെ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കത്തുമായി രംഗത്തെത്തിയത്. ഇതോടെ തീപ്പിടിത്തത്തെ തുടര്‍ന്ന് മാറ്റിയ രോഗികളില്‍ അഞ്ച് പേര്‍ മരിക്കാനിടയായത് കൂടുതല്‍ സംശയങ്ങള്‍ക്ക ഇടയാക്കുന്നു. അന്നും തൊട്ടടുത്ത ദിവസവുമായി ചികിത്സയിലിരിക്കെയാണ് അഞ്ച്‌പേര്‍ മരിച്ചത്. മരണത്തിന് കാരണം ഗുരുതര പരുക്കുകളെന്നും ഹൃദയാഘാതമെന്നുമാണ് അന്ന് വിശദീകരിച്ചത്.
തീപ്പിടിത്തമുണ്ടായ സര്‍ജിക്കല്‍ ഐസിയുവിന് തൊട്ടടുത്തുള്ള ഏഴും എട്ടും ജനറല്‍ വാര്‍ഡുകളാണ് ഇപ്പോള്‍ താത്കാലിക ഐസിയു ആയി ഉപയോഗിക്കുന്നത്. ജനറല്‍ വാര്‍ഡായതിനാല്‍ ഐസിയുവിനെ വേര്‍തിരിക്കുന്ന കാബിനുകള്‍ ഇല്ല. പകരം തുണികെട്ടി മറച്ചാണ് ഓരോ രോഗിക്കുമുള്ള ഇടങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇത്തരത്തില്‍ പരിമിതമായ സൗകര്യങ്ങളുള്ള വാര്‍ഡുകളില്‍ ചികിത്സിക്കേണ്ടി വരുന്നത് അണുബാധയുണ്ടായി ജീവന് തന്നെ അപകടകരമായേക്കാം.

അത്യാഹിത വിഭാഗത്തിലും അതീവ ഗുരുതരാവസ്ഥയിലും എത്തുന്ന രോഗികളെ ഐസിയുവിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. നേരത്തേ 32 ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ താത്ക്കാലിക വാര്‍ഡുകളില്‍ 20 കിടക്കകള്‍ മാത്രമാണ് ഉള്ളത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ക്ലിയറന്‍സ് വൈകുന്നതാണ് ഐസിയു സജ്ജമാക്കാനുള്ള കാലതാമസത്തിന് കാരണം എന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്‌നം വിവാദമായതോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ ഐസിയു ശരിയാക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

Tags: Trivandrum Medical CollegeHead of the Department of General Surgery Dr. A. NisaruddinTemporary ICU covered with cloth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

Kerala

ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല; തുടരാന്‍ താല്‍പര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് കത്ത് നല്‍കി

Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.