Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Apr 17, 2026, 12:46 pm IST
in Thiruvananthapuram

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുത്തരിക്കണ്ടമൊരുങ്ങുന്നു ശ്രീപത്മനാഭന് നെല്‍ക്കതിര്‍ സമര്‍പ്പിക്കാന്‍. പുത്തരിക്കണ്ടം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ നെല്‍വയലുകള്‍ നിറഞ്ഞ വലിയൊരു പാടമായിരുന്നു. പുത്തരിക്കണ്ടവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും തമ്മില്‍ ചരിത്രപരമായി ഒരു ബന്ധമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന് ആവശ്യമായ നെല്ല് വിളയിച്ചിരുന്നത് ക്ഷേത്രത്തിന് മുന്നിലുള്ള പുത്തരിക്കണ്ടത്ത് ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ പുത്തരിക്കണ്ടത്ത് വിളഞ്ഞ നെല്ലായിരുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.

പുത്തരിക്കണ്ടമെന്ന വിശാലമായ പാടശേഖരം ഭഗവാന്റെ തന്നെ ഭൂമിയായാണ് വിശ്വസിക്കപ്പെടുന്നത്. പഴയ കാലത്ത് ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമുള്ള നെല്ല് ഇവിടെയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. കര്‍ക്കടക മാസത്തില്‍ വിത്തുപാകി മുളപ്പിച്ച ഞാറ്, വലിയ ആഘോഷങ്ങളോടെ പുത്തരിക്കണ്ടത്ത് നട്ടിരുന്നു. രാജഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു ഞാറ് നടീലിന് നേതൃത്വം നല്‍കിയിരുന്നത്.

ചിങ്ങമാസത്തില്‍ പുത്തരിക്കണ്ടത്ത് നിന്ന് കൊയ്‌തെടുക്കുന്ന പുതിയ നെല്‍ക്കതിരുകള്‍ ഭക്തിപുരസ്സരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഈ കതിരുകള്‍ ഭഗവാന് നിവേദിച്ചശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ഈ പുത്തരിയെ കാണുന്നത്.

കാര്‍ഷിക സംസ്‌കാരവും ആത്മീയതയും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് ഈ ഐതിഹ്യം കാണിക്കുന്നത്. നിറ എന്നാല്‍ വീട് നിറയെ ഐശ്വര്യം വരിക എന്നും പുത്തരി എന്നാല്‍ പുതിയ അരി എന്നും അര്‍ത്ഥം. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിളവുകള്‍ ആദ്യം ദൈവത്തിന് സമര്‍പ്പിക്കുക എന്നതാണ് നിറപുത്തരി ചടങ്ങ്. പുതുതായി കൊയ്‌തെടുത്ത നെല്‍ക്കതിരുകള്‍ ഭഗവാന് സമര്‍പ്പിക്കുന്നതിലൂടെ നാടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.

പുത്തരിക്കണ്ടത്ത് നിന്ന് കൊയ്‌തെടുക്കുന്ന കതിര് രാജഭരണകാലത്ത് മഹാരാജാവ് തലയില്‍ ചുമന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തിച്ചിരുന്നത്. രാജഭരണത്തിനു ശേഷം നഗരത്തിന്റെ പ്രഥമ പൗരന്‍ എന്ന നിലയില്‍ മേയര്‍ നെല്‍ക്കതിര്‍ ചുമന്ന് ക്ഷേത്രത്തിലേക്ക് എത്തിച്ചു തുടങ്ങി. തിരുവനന്തപുരം നഗരസഭ രൂപീകൃതമായ കാലം മുതല്‍ ഈ രീതി തുടര്‍ന്നു വന്നു. മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കതിര്‍ക്കെട്ടുകള്‍ തലയില്‍ ചുമന്ന് മേയര്‍ പടിഞ്ഞാറേ നട വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഈ കതിരുകള്‍ സ്വീകരിച്ച് ശ്രീകോവിലില്‍ പൂജിക്കുന്നു. തുടര്‍ന്ന് ഈ കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നു.

കതിര്‍കറ്റ തലയില്‍ ചുമന്ന് ക്ഷേത്രത്തില്‍ എത്തിക്കുക എന്ന അപൂര്‍വ്വമായ ചടങ്ങ് ക്ഷേത്രത്തിലും ആചാരത്തിലും വിശ്വാസമില്ലാത്തവര്‍ അനുഷ്ഠിക്കാന്‍ തയ്യാറാകാത്തതോടെ അന്യംനിന്ന് പോയിരുന്നു. കേരളത്തിലെ മറ്റൊരു ആരാധനാലയത്തിലും കാണാത്ത, നഗരസഭയും ക്ഷേത്രവും തമ്മിലുള്ള രാഷ്‌ട്രീയവും ആത്മീയതയും ചേര്‍ന്ന ചടങ്ങ് 2000 ല്‍ പുനരാരംഭിച്ചുവെങ്കിലും 2005നു ശേഷം കതിര്‍കറ്റ തലയില്‍ ചുമക്കാന്‍ മേയര്‍മാരായിരുന്നവര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പതിറ്റാണ്ടുകളുടെ ഇടത് കുത്തക അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് ആചാരങ്ങള്‍ വീണ്ടും അനുഷ്ഠിക്കാന്‍ തയ്യാറായത്.

 

Tags: നിറപുത്തരിSree Padmanabha Swami templeപുത്തരിക്കണ്ടംശ്രീപത്മനാഭസ്വാമി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമ’വും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു
Thiruvananthapuram

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Kerala

ലക്ഷദീപം തൊഴാൻ കര്‍ശന നിയന്ത്രണങ്ങള്‍: ആധാര്‍കാര്‍ഡ് കരുതണം, മൊബൈല്‍ പാടില്ല

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ; വടക്കേ നടയിലൂടെ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി 20 മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.