
ന്യൂഡൽഹി : ജമ്മുകശ്‌മീരിനെ മോദി സർക്കാർ വെട്ടിമുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയെന്നും തമിഴ്‌നാടിന് നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാമെന്നുമുള്ള തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച് സിപിഎം ജനറൽസെക്രട്ടറി എം എ ബേബി. മൈലാപ്പുരിൽ ഡിഎംകെ സ്ഥാനാർഥി വേലുവിന്റെ പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ബേബിയുടെ ഈ പരാമർശം.
മോദി സർക്കാരിനെ തടയാൻ ഡിഎംകെ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റണമെന്നും എം എ ബേബി പറഞ്ഞിരുന്നു. ഡൽഹിയിലെ സർക്കാരിനെ നയിക്കുന്നത് ആർഎസ്‌എസാണ്. ഇക്കൂട്ടർക്ക് കടിഞ്ഞാണിടണം എന്ന മട്ടിലായിരുന്നു എം എ ബേബിയുടെ പ്രസംഗം.
നേരത്തെ തന്നെ ഹിന്ദി ഭാഷയുടെ പേരിൽ അസ്വസ്ഥതകളും , പ്രശ്നങ്ങളുമുള്ള തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് സമയത്ത് എം എ ബേബി ഇത്തരം പരാമർശം നടത്തിയത് വിവാദമായിരിക്കുകയാണ് . വീണ്ടും സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.