തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം വോട്ടെടുപ്പിന്റെ തൊട്ട് മുന്‍പത്തെ ദിവസം ദീപിക ദിനപത്രത്തില്‍ അച്ചടിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദുരൂഹത ഉയരുന്നു. ഇത് വന്‍തുക നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുള്ള ഒരു പരസ്യമായിരുന്നോ ഈ എഡിറ്റോറിയല്‍ എന്നും സംശയിക്കപ്പെടുന്നു. അതുകൊണ്ട്. ഈ എഡിറ്റോറിയല്‍ എഴുതിയത് കെ.സി. വേണുഗോപാല്‍ ആണെന്ന് വിമര്‍ശനം ഉയരുന്നത്. ഇതും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണോ എന്നും സംശയിക്കുന്നു.
എന്തായാലും ഈ മുഖപ്രസംഗം എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ദീപിക ദിനപത്രത്തിന് നല്ല സ്വാധീനമുള്ള കോട്ടയം ജില്ലയില്‍ ഇങ്ങിനെ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചവര്‍ എന്ന നിലയിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളായ പി.സി. ജോര്‍ജ്ജും ഷോണ്‍ ജോര്‍ജ്ജും ഈ മുഖപ്രസംഗത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
ദീപിക പത്രത്തിന്റെ മാനേജ്‌മെന്‍റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്‌ട്രീയവും പത്രത്തിനുള്ളില്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അവിടുത്തെ മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കെ സി വേണുഗോപാലാണ്. ദീപികയ്‌ക്കെതിരെയാണ് തന്റെ വിമര്‍ശനമെന്നും അല്ലാതെ ക്രൈസ്തവസഭയ്‌ക്കെതിരെയല്ലെന്നും ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി. പി.സി. ജോര്‍ജ്ജും ഷോണ്‍ജോര്‍ജ്ജും പാലാ ബിഷപ് ഹൗസിൽ ഞായറാഴ്ച സന്ദർശനം നടത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. താൻ എന്നും സഭയ്‌ക്കൊപ്പമാണെന്നും എന്നാൽ സഭയ്‌ക്കുള്ളിലെ ചില വ്യക്തികളുടെ തെറ്റായ രാഷ്‌ട്രീയ താൽപ്പര്യങ്ങളെയാണ് എതിര്‍ത്തതെന്നും കൂടെയുണ്ടായിരുന്ന ഷോൺ ജോർജ് പ്രസ്താവിച്ചിരുന്നു.
















