Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 08:39 pm IST
in India
അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും തീരുമാനിച്ചതോടെ മമത ബാനര്‍ജി കയ്യടക്കിവെച്ചിരിക്കുന്ന ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഈ സംഭവവികാസം ബിജെപിയുടെ ബംഗാളിലെ അനേകം വിജയസാധ്യതകളില്‍ ഒന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

മമത ബാനര്‍ജിയ്‌ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ബിജെപിയുടെ പ്രവര്‍ത്തനം, വമ്പന്‍ അഴിമതികളുടെ കറപുരണ്ട മന്ത്രിസഭ എന്ന ദുഷ്പേര്, അനധികൃത ബംഗ്ലാദേശി വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയ എസ് ഐ ആര്‍ പ്രക്രിയ തുടങ്ങി മറ്റ് അനേകം ഘടകങ്ങള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് 294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാൻ തന്റെ പാര്‍ട്ടി തീരുമാനിച്ചതായി അസദുദ്ദീന്‍ ഒവൈസി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മമതയുടെ തൃണമൂലില്‍ നിന്നും തെറ്റിപ്പരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഹുമയൂണ്‍ കബീറും ഒറ്റയ്‌ക്കാണ് മത്സരിക്കുക. ഇതോടെ ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്നും ബിജെപിയുടെ ബംഗാളിലെ വിജയത്തിന് സഹായകരമാകുന്ന ഒരു ഘടകമായി മാറുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍.

നേരത്തെ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിയ്‌ക്കും എന്ന് പ്രഖ്യാപിച്ച മുന്‍ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ വെള്ളിയാഴ്ച് ആ തീരുമാനം മാറ്റുകയും തന്റെ പാര്‍ട്ടിയായ എഐഎംഐഎം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി തീരുമാനിക്കുകയുമായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നില്‍ നിർത്തി പശ്ചിമ ബംഗാളില്‍ സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം. 2021ല്‍ ആറ് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് അസദുദ്ദീന്‍ ഒവൈസി മത്സരിപ്പിച്ചത്. അന്ന് ആകെ 0.93 ശതമാനം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.

പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തന്റെ ‘ബന്ധ’ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂണ്‍ കബീർ വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണമായത്.

ബംഗാളില്‍ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമതയെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബംഗാളിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ തറക്കല്ലിടുകയും ചെയ്തിരുന്നു ഹുമയൂണ്‍ കബീര്‍. വന്‍തോതില്‍ സംഭാവനകള്‍ ലോകമെമ്പാടു നിന്നും എത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഹുമയൂണ്‍ കബീറിന്റെ അക്കൗണ്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട തന്റെ വീഡിയോ എഐ ഉപയോഗിച്ച്‌ നിർമിച്ചതാണെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന മമതയ്‌ക്ക് വലിയ തിരിച്ചടിയായി ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും മാറുമെന്നതില്‍ സംശയമില്ല.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാള്‍ഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളില്‍ ഈ നിലയില്‍ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനും, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂണ്‍ കബീറും സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Tags: Asaduddin OwaisiMamata BanerjeeBabri MasjidLatest newsHumayun KabirBengal Assembly electionWest Bengal Assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.