വാറങ്കൽ: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ഗർഭിണിയായ സ്ത്രീയുടെയും രണ്ട് പെൺമക്കളുടെയും കൊലപാതകക്കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രധാന പ്രതിയായ ഭർത്താവ് മുഹമ്മദ് അസ്‌റുദിനെ പിടികൂടിയതായി പോലീസ് കമ്മീഷണർ സൺപ്രീത് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. ഇയാൾക്ക് സഹായം നൽകിയ പാരാമെഡിക്കൽ സ്റ്റാഫ്, ഒരു മെഡിക്കൽ ഷോപ്പ് ഉടമ, ഒരു ഡോക്ടർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നത് അനുസരിച്ച് ഏപ്രിൽ 1 ന് വാറങ്കൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇനാവോലു മണ്ഡലിലെ പുന്നേലു ഗ്രാമത്തിലാണ് മൂന്ന് കൊലപാതകങ്ങൾ നടന്നത്. തന്റെ ഭാര്യ മൂന്നാമതും ഗർഭിണിയായതിനെ തുടർന്ന് പ്രതി തന്റെ ഭാര്യ ഫർഹത്തിനെ നീകൊണ്ടയിലേക്ക് കൊണ്ടുപോയി ലിംഗനിർണയ പരിശോധന നടത്തി. തുടർന്ന് കുഞ്ഞ് പെൺകുട്ടിയാണെന്ന് വെളിപ്പെട്ടു.
തുടർന്ന് അയാൾ ഒരു ദുഷ്ട പദ്ധതി ആസൂത്രണം ചെയ്യാൻ തുടങ്ങി. തുടർന്ന് ഭാര്യയെയും രണ്ട് പെൺമക്കളെയും ഫാംഹൗസിലെ നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിട്ടു. അവർ മരിക്കുന്നതുവരെ അയാൾ അവരെ വെള്ളത്തിനടിയിൽ പിടിച്ചുവച്ചു. അവരുടെ മരണം സ്ഥിരീകരിച്ച ശേഷം, സംഭവത്തെ തന്റെ മകളുടെ ജന്മദിനാഘോഷത്തിന് ശേഷം സംഭവിച്ച ആകസ്മിക മുങ്ങിമരണമായി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചുവെന്നാണ് പോലീസ് പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ യുവതിയെ നിർബന്ധിച്ചതിന്റെ കുറ്റത്തിനാണ് ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കൂടാതെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അഭ്യർത്ഥന നടത്തിയിരുന്നതായും റിപ്പോട്ടുകളുണ്ട്.
















