പൂഞ്ഞാർ: കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രുക്ഷമായി വിമർശിച്ച് ബിജെപി നേതാവും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമായ പി സി ജോർജ്. മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു.
സഭയ്‌ക്ക് ഗുണം ലഭിച്ചിട്ടുള്ളത് തന്നെക്കൊണ്ട് മാത്രമാണ്. എന്നിട്ടും വൃത്തിക്കെട്ട പണി ചെയ്യുന്നു. മെത്രാന്മാരെ തള്ളിപ്പറയേണ്ടിവരുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്‌ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നതെന്നും പി.സി ജോർജ് ചോദിച്ചു.
എഫ്‌സിആര്‍എ നിയമം കൊണ്ടുവരുന്നതില്‍ എന്താണ് പ്രശ്‌നം. വിദേശത്ത് നിന്ന് പണം മേടിച്ചിട്ട് അതിന്റെ കണക്ക് കൊടുത്താല്‍ എന്താ കുഴപ്പമെന്നും പിസി ജോര്‍ജ് ചോദിച്ചു. കത്തോലിക്ക സഭയുമായി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നിട്ടും എന്തിനാണ് ഇവന്മാര്‍ കുരയ്‌ക്കുന്നത്. ആ കുര യുഡിഎഫിന് വേണ്ടിയിട്ടാണെന്ന് രൂക്ഷമായി പിസി ജോർജ് വിമർശിച്ചു. പാലാ പിതാവ് ഒരു രാഷ്‌ട്രീയം പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്‌ട്രീയം പറയുന്നവരുണ്ട്. അവരെ രാഷ്‌ട്രീയക്കാരായി കാണും. അവരോട് ബഹുമാനം ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ദീപിക പത്രത്തിനെയും പിസി ജോർജ് വിമർശിച്ചു. ദീപിക ഒരു പത്രമാണോയെന്നും ഇത്രയും നാണം കെട്ട പത്രം എന്നും പിസി ജോർജ് അധിക്ഷേപിച്ചു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആവശ്യപ്പെട്ടതില്‍ തനിക്ക് ഒരു ചുക്കും പറ്റിയിട്ടില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.
















