തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽവന്നാൽ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന് ‘ഇന്ദിരാ ഗാരണ്ടി’ വെറും പൊള്ള വാഗ്ദാനമാണെന്ന ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ. തെലങ്കാനാ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച് ജനപിന്തുണ നേടിയ ഇന്ദിരാ ഗാരണ്ടി, അവിടെ കോൺഗ്രസ് അധികാരത്തിലെത്തി രണ്ടര വർഷം പിന്നിട്ടിട്ടും ഒന്നുപോലും നടപ്പാക്കിയില്ലെന്ന് അക്കമിട്ടുനിരത്തി ബിജെപി നേതാവ് കോൺഗ്രസ് വഞ്ചന തുറന്നുകാട്ടി.
2023ൽ തെലങ്കാനാ തെരഞ്ഞെടുപ്പിലാണ് ഇന്ദിരാ ഗാരണ്ടി അവതരിപ്പിച്ചത്. രണ്ടര വർഷം പിന്നിട്ടു സർക്കാർ. പക്ഷേ ഒന്നും നടപ്പാക്കിയിട്ടില്ല, രാജീവ് പറഞ്ഞു.
– 75 ലക്ഷം കർഷകർക്ക് ഒരു ഏക്കറിന് 15,000 രൂപ വീതം സഹായം വാഗ്ദാനം ചെയ്തു. ഇന്നുവരെ ആർക്കും കൊടുത്തിട്ടില്ല.
– 10 വിളകൾക്ക താങ്ങുവിലകൂട്ടുമെന്നും നെല്ല് ക്വിന്റലിന് 500 രൂപവീതം ബോണസ് കൊടുക്കുമെന്ന് പറഞ്ഞു. ഒറ്റയാൾക്കും കൊടുത്തിട്ടില്ല.
– 40 ലക്ഷം പേരുടെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് ഗാരണ്ടി പറഞ്ഞു. ഒറ്റയാളിനും കൊടുത്തിട്ടില്ല.
– ഒരുകോടി സ്ത്രീകൾക്ക് 2500 രൂപ വീതം നൽകുമെന്നും ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവർക്ക് 10 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞു, ആർക്കും ഇതുവരെ കൊടുത്തില്ല.
– വിദ്യാർത്ഥികൾക്ക് അഞ്ചുലക്ഷം സഹായം നൽകുമെന്നും ആദ്യ വർഷം രണ്ടുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും ഉറപ്പുനൽകി, ഒറ്റയാൾക്കും കഴിഞ്ഞ് രണ്ടര വർഷത്തിനിടെ കൊടുത്തിട്ടില്ല.
– ആരോഗ്യം, വീട്, വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങൾ ഏറെ നൽകി. ഒന്നും നടപ്പാക്കിയിട്ടില്ല. കോൺഗ്രസ് നുണയേ പറയൂ, പൊള്ള വാഗ്ദാനങ്ങളേ നൽകൂ, രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
10 വർഷം ഭരിച്ചിട്ട് വാക്കുപാലിക്കാത്ത കേരളത്തിലെ ഇടതുപക്ഷ സർക്കാരും അധികാരം കിട്ടിയിടത്ത് ഉറപ്പുകൾ പാലിക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിയും നടത്തുന്ന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ കേൾക്കുന്നത്, രാജീവ് പറഞ്ഞു.
















