India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

പാകിസ്ഥാനുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയന്നത് അഗ്നി എന്ന പേരിലുള്ള ആണവ മിസൈല്‍ വന്നതിന് ശേഷമാണ്. അഗ്നി മിസൈല്‍ പരമ്പര ഉണ്ടാക്കിയ ശേഷം ഇന്ത്യ ഇതാ പുതിയൊരു ആണവ മിസൈല്‍ ശ്രേണിക്ക് രൂപം നല്‍കാന്‍ പോവുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പാകിസ്ഥാനുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയന്നത് അഗ്നി എന്ന പേരിലുള്ള ആണവ മിസൈല്‍ വന്നതിന് ശേഷമാണ്. അഗ്നി മിസൈല്‍ പരമ്പര ഉണ്ടാക്കിയ ശേഷം ഇന്ത്യ ഇതാ പുതിയൊരു ആണവ മിസൈല്‍ ശ്രേണിക്ക് രൂപം നല്‍കാന്‍ പോവുകയാണ്. ഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഞ്ഞതായി ചില പ്രതിരോധ വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇന്ത്യന്‍ കരസേനയ്‌ക്കും വ്യോമസേനിയ്‌ക്കും അഗ്നി ഒന്ന്, അഗ്നി രണ്ട് എന്നീ മിസൈലുകള്‍ ഉണ്ട്.

അഗ്നി മിസൈലിലെ ചില പോരായ്‌മകള്‍ പരിഹരിച്ച ശേഷമുള്ള ശക്തമായ ആണവ മിസൈല്‍ ആയിരിക്കും പുതുതായി പുറത്തിറങ്ങാന്‍ പോകുന്നത്. അഗ്നി മിസൈലില്‍ ഉപയോഗിക്കുന്നത് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്. ഇത് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. മിസൈല്‍ തൊടുക്കുന്നതിന് മുന്‍പ് വലിയ തയ്യാറെടുപ്പുകള്‍ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ അഗ്നി മിസൈലുകള്‍. ഇതോടെ ലിക്വിഡ് പ്രൊപ്പല്‍ഷന് പകരം ഖന ഇന്ധനപ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

നേരത്തെ ഇന്ത്യ പ്രളയ് എന്ന അര്‍ധ ബാലിസ്റ്റിക് മിസൈലിന് രൂപം നല്‍കിയിരുന്നു. അഗ്നിക്ക് പകരമാകും പ്രളയ് എന്ന് കരുതിയിരുന്നെങ്കിലും അത് വേണ്ടെന്നും തികച്ചും ആധുനികമായ പുതിയ ആണവ മിസൈല്‍ സംവിധാനം കൊണ്ടുവരാമെന്നുമാണ് ഡിആര്‍ഡിഒ തീരുമാനിച്ചിരിക്കുന്നത്.

പ്രളയ് തികച്ചും പുതുമകളാര്‍ന്ന അര്‍ധ ബാലിസ്റ്റിക് മിസൈല്‍ ആയിരുന്നു. ശത്രുവിന്റെ സുപ്രധാനകേന്ദ്രങ്ങള്‍ സൂക്ഷമതയോടെ തകര്‍ക്കാനുള്ള ശേഷി പ്രളയിനുണ്ട്. വ്യോമബേസുകള്‍, കമാന്‍റ് സെന്‍ററുകള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, നിര്‍ണ്ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ പ്രളയിന് പ്രത്യേകം വൈദഗ്ധ്യമുണ്ട്. ഇതിന് കാരണം പ്രളയിന്റെ ഗതിയില്‍ അനുനിമിഷം ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഇത് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ സഹായിക്കുന്നു. റഷ്യയുടെ എസ് 300, ചൈനയുടെ എച്ച് ക്യു 9 എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കൊന്നും പ്രളയിനെ തടുക്കാന്‍ ശേഷിയില്ല. എങ്കില്‍പ്പോലും പ്രളയ് അല്ല, മറ്റൊരു പുതിയ മിസൈല്‍ സംവിധാനം തന്നെയാണ് അഗ്നിക്ക് പകരം വേണ്ടതെന്ന് ഡിആര്‍ഡിഒ തീരുമാനിച്ചതായി ചില പ്രതിരോധവെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ ആണവ മിസൈല്‍ സംവിധാനത്തിന്റെ ആയുധം വഹിക്കാവുന്ന പോര്‍മുനകള്‍ സാഹചര്യത്തിനനസുരിച്ച് വിവിധ ആയുധങ്ങള്‍ പിടിപ്പിക്കാന്‍ കഴിയുന്നവയാണ്. ആണവായുധം വേണമെങ്കില്‍ അത്,. അതല്ല അതിനേക്കാള്‍ വീര്യം കുറഞ്ഞത് മതിയെങ്കില്‍ അത്. 500 കിലോഗ്രാം മുതല്‍ ആയിരം കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ ഈ പുതിയ മിസൈലിന് ശേഷിയുണ്ടായിരിക്കും. പൃഥ്വി മിസൈലിന് വേണ്ടി നിര്‍മ്മിച്ച പ്രവര്‍ത്തനസംവിധാനങ്ങള്‍ തന്നെ ഒന്നുകൂടി മെച്ചപ്പെടുത്താനായിരിക്കും ആലോചിക്കുക. എന്തായാലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം എന്ന പഴയ സാങ്കേതിക വിദ്യയില്‍ നിന്നും ഇന്ത്യ പുതിയ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളിലേക്ക് കുതിയ്‌ക്കുകയാണ്. അങ്ങിനെയെങ്കില്‍ ഞൊടിയിടയില്‍ ആണവ മിസൈലുകള്‍ തൊടുക്കാനാകും.

Recent Posts