ഹൈദരാബാദ് ; തെലങ്കാനയിൽ മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ചെയ്യുന്ന സംഘം പിടിയിലായി. ഹൈദരാബാദിലെ വ്യാവസായിക മേഖലയായ കട്ടേഡനിലുള്ള യൂണിറ്റിലാണ് ഈ മായം ചേർത്ത പേസ്റ്റ് നിർമ്മിച്ചത്. അവിടെ നിന്നാണ് ഇത് വിവിധ നഗരങ്ങളിലെ റെസ്റ്റോറന്റുകൾക്കും മൊത്തക്കച്ചവടക്കാർക്കും വിറ്റിരുന്നത്. നിർമ്മാണ യൂണിറ്റിന്റെ ഉടമയായ ഹസൻ അലി രൂപാലിയെ പോലീസ് അറസ്റ്റ് ചെയ്തു.
യൂണിറ്റിൽ നടത്തിയ റെയ്ഡിൽ 4,032 കിലോഗ്രാം മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തു. കൂടാതെ, ഏകദേശം ₹22 ലക്ഷം വിലമതിക്കുന്ന 6,200 കിലോഗ്രാം നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കളും മറ്റ് വസ്തുക്കളും കണ്ടുകെട്ടി.വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉത്പാദിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വെളുത്തുള്ളി തൊലി പോലുള്ള ചേരുവകളാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്നത്. കൂടാതെ, അസറ്റിക് ആസിഡ്, സാന്തൻ ഗം തുടങ്ങിയ രാസവസ്തുക്കളും ഉൽപ്പന്നത്തിൽ കലർത്തിയിരുന്നു.
















