തിരുവനന്തപുരം: ഭീകര പ്രവർത്തന ബന്ധം ആരോപിക്കുന്ന എസ്ഡിപിഐയുമായി രഹസ്യ-പരസ്യ ധാരണയക്ക് തയാറായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വെ്ട്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ നിലപാടു പറയാതെ പിണറായി ഒഴിഞ്ഞു മാറിയപ്പോൾ നിലപാടു മാറ്റിയെന്ന് പരസ്യമായി പറയുക മാത്രമല്ല, അത് ബോധ്യപ്പെടുത്തുന്ന പ്രവർത്തനം നടത്തണമെന്നവ്യവസ്ഥവെച്ചാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിശദീകരിച്ചത്. വർഗ്ഗീയ-തീവ്രവാദ സംഘടനകളുടെ പിന്തുണയും വോട്ടും വേണ്ടെന്ന് ഇടതുപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. എന്നാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു.
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളായി വേങ്ങര, മങ്കടയിലും മത്സരിക്കുന്നവർക്ക് പിന്തുണ കൊടുക്കാൻ സന്നദ്ധമാണെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾ.
പിണറായി വിജയന്റെ നിലപാട് ഏതുവിധേനയും വീണ്ടും അധികാരത്തിൽ വരാൻ ആരുടെ വോട്ടും വാങ്ങാം എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചാൽ നിഷേധിക്കേണ്ട എന്നാണ്. ‘സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പരസ്യ പിന്തുണ നൽകിയാൽ നിഷേധിക്കേണ്ട. പാർട്ടിയോ മുന്നണിയോ ഔദേ്യാഗികമായി പിന്തുണ-സഖ്യക്കാര്യത്തിൽ ഇടപെടേണ്ട, എന്നാൽ സ്ഥാനാർത്ഥികൾക്ക് അവരവരുടെ കഴിവു പ്രകാരം പിന്തുണ സ്വീകരിക്കാമെന്ന നിലപാടാണ് പിണറായിക്കും കൂട്ടർക്കും. എന്നാൽ തെരഞ്ഞെടുപ്പുവരും പോകും, പക്ഷേ എസ്ഡിപിഐയുമായുള്ള ഏതു ബന്ധവും സിപിഎമ്മിന്റെ നിലനിൽപ്പിനെ എന്നേക്കുമായി ബാധിക്കുമെന്നാണ് ബേബിയുടെ നിലപാട്.
















