Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Mar 26, 2026, 10:40 am IST
in Kerala, Thiruvananthapuram
കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കാലടി ഗവ.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എ ആയ വി.ശിവന്‍കുട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വി. ശിവന്‍കുട്ടി അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും പഌസ്ടു അനുവദിച്ചില്ല.

2011ല്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ എംഎല്‍എ ആയിരുന്നു വി. ശിവന്‍കുട്ടി. ഇന്നത്തെ നേമം മണ്ഡലം ഉള്‍പ്പെടുന്ന പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം എംഎല്‍എ ആയിരുന്നു അദ്ദേഹം. കാലടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കാലടി ഗവ.ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുക എന്നത്.

2013ല്‍ കാലടി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി കൂടി നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കാലടി സ്‌കൂളില്‍ പഌസ്ടു അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്.

ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനും നിവേദനംനല്‍കി. തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി, അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണന്‍കുട്ടി, കാലടി ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശെല്‍വകുമാര്‍, സിപിഎം ചാല എല്‍സി സെക്രട്ടറി സി. ഗോപി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ കാലടി ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ യുഡിഎഫ് ആണ് അധികാരത്തില്‍ വന്നത്. പി.കെ. അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

2011 മുതല്‍ 2016 വരെ കാലടി ഉള്‍പ്പെടുന്ന് ഈസ്റ്റ് നിയോജകമണ്ഡലം എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി കാലടി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. 2016ല്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ കാലത്താണ് അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കാലടി ഗവ. ഹൈസ്‌കൂള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയില്‍ കാലടി സ്‌കൂളിനെ ഉള്‍പ്പെടുത്തിയത് ഒ. രാജഗോപാലിന്റെ ശ്രമഫലമായാണ്. അതിനെത്തുടര്‍ന്നാണ് പുതിയ മന്ദിരങ്ങളും വിശാലമായ കഌസ്മുറികളും സ്മാര്‍ട്ട് കഌസ് മുറികളും ഫര്‍ണിച്ചറുകളും കാലടി സ്‌കൂളിന് ലഭ്യമായത്.

കാലടി ഗവ. സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്തുണ നല്‍കിയ വി. ശിവന്‍കുട്ടി പക്ഷേ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കാലടി ഗവ. ഹൈസ്‌കൂളിനെ മറന്നു. കഴിഞ്ഞ 5 വര്‍ഷവും പഌസ് ടു അനുവദിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കാലടി സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടിയുള്‍പ്പെടുന്ന സംഘം നിവേദനം നല്‍കിയിട്ട് 13 വര്‍ഷം പിന്നിട്ടു. അതില്‍ 10 വര്‍ഷവും എല്‍ഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അഞ്ച് വര്‍ഷം വി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയും. എന്നിട്ടും കാലടി സ്‌കൂളില്‍ പഌസ് ടു യാഥാര്‍ത്ഥ്യമായില്ല.

Tags: v sivankuttyPlus twoelection 2026education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.