പാലക്കാട്: പാലക്കാട് ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പിച്ചുവെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. കോൺഗ്രസ് പരാജയ ഭീതിയിൽ മുൻകൂർ ജാമ്യം എടുക്കുകയാണെന്നും അവർ പറഞ്ഞു.
പാലക്കാട്ട് ബിജെപിയും സിപിഎമ്മും തമ്മിൽ ബാന്ധവമുണ്ടെന്നും അവിടെ ബിജെപിക്ക് ജയിക്കാൻ അവസരമൊരുക്കുകയാണെന്നുമെന്ന വി. ഡി സതീശന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രൻ. പാലക്കാട്ടെ മറ്റു സ്ഥാനാർഥികൾ ജനകീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ്.സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രൻ
സിപിഎമ്മും ബിജെപിയും തമ്മിൽ ചില ഡീലുകൾ നടന്നിട്ടുണ്ട്. പാലക്കാട് സീറ്റിലാണ് ഡീൽ നടന്നത്. പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയത് അതുകൊണ്ടാണ്. അത്, വിജയിക്കാൻ പോകുന്നില്ല. പാലക്കാട് ബിജെപിയെ സഹായിച്ചാൽ കേരളത്തിൽ 10 ഇടങ്ങളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കാമെന്നാണ് ധാരണയെന്നും സതീശൻ പറഞ്ഞിരുന്നു.
അതേ സമയം സിപിഎമ്മും കോൺഗ്രസ്സും തമ്മിലാണ് ഡീലെന്ന് വി മുരളീധരൻ പറഞ്ഞു. ജയിക്കുന്ന സീറ്റുകൾ സിപിഎമ്മും കോൺഗ്രസ്സും ഘടകകക്ഷികൾക്ക് നൽകുന്നില്ലേ. സിപിഎം അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ചേരി ബിജെപിയിൽ ഇല്ല. ബിജെപി അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒറ്റചേരി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















