ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തിയാർജ്ജിക്കുകയാണ് . ബോംബാക്രമണം മുതൽ മിസൈലാക്രമണം വരെ നടക്കുന്നുമുണ്ട് . ഈ അന്തരീക്ഷത്തിൽ പോലും, ഇരു രാജ്യങ്ങൾക്കുമിടയിൽ സ്നേഹത്തിന്റെ ചില പൂക്കൾ വിരിയുന്നുമുണ്ട് . ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായിരിക്കുകയാണ് ഒരു ഇസ്രായേലി സൈനികൻ.
ഇസ്രായേലിലെ ഗൊലാനി ബ്രിഗേഡിലെ ഒരു റിസർവ് കോംബാറ്റ് സൈനികനായ ഡീൻ ലോസ് ഏഞ്ചൽസിലെ സാന്താ മോണിക്കയിലെ ഒരു ബാറിൽ വച്ചാണ് ഇറാൻ യുവതി അസദേയെ കണ്ടുമുട്ടിയത് . പരിചയം ക്രമേണ പ്രണയത്തിനു വഴിമാറി. ശത്രുരാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മതങ്ങളിൽ നിന്നുമുള്ളവരാണെങ്കിലും, ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു.
‘ ഇസ്ലാമിക നിയമമനുസരിച്ച്, ഒൻപത് വയസ് മുതൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്. പക്ഷേ എനിക്ക് അത് ധരിക്കാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ വളരെ മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ച് ഹിജാബ് ധരിക്കുന്നത് ഞാൻ ഒഴിവാക്കി. പതിനാലു വയസ്സായപ്പോൾ, എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. ജയിലിൽ പെൺകുട്ടികളെ എങ്ങനെ പരിഗണിക്കുമെന്ന് അറിയാമായിരുന്നതിനാൽ എന്റെ അമ്മ ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് ഞാൻ ലണ്ടനിലേക്കും ദുബായിലേക്കും യാത്ര ചെയ്തു. ഇറാന് പുറത്ത് യുവാക്കൾ എങ്ങനെ ജീവിക്കുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ടെങ്കിലും, ഇറാൻ വിടുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെയും എന്റെ അമ്മയുടെയും ഇഷ്ടം അനുസരിച്ചിരുന്നെങ്കിൽ, ഞാൻ ഇന്നും ഇറാനിൽ തന്നെ ഉണ്ടാകുമായിരുന്നു. അവിടെ താമസിച്ച് ആ ഭരണകൂടത്തിന്റെ പതനം കാണാൻ ഞാൻ ആഗ്രഹിച്ചു.“ അസദേ സ്വന്തം നാടിനെ പറ്റി പറയുന്നത് ഇങ്ങനെയാണ്.
ഡേറ്റിംഗ് തുടങ്ങി ആറ് മാസത്തിന് ശേഷം, ഡീൻ അസാദേയോട് വിവാഹാഭ്യർത്ഥന നടത്തി. രണ്ട് കുടുംബങ്ങളും വിവാഹനിശ്ചയത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സാധ്യത അസാദേ തള്ളിക്കളയുന്നില്ല. മതം മാറാൻ ഭാര്യയെ നിർബന്ധിക്കില്ലെന്ന് ഡീൻ പറയുന്നു. ദിവസവും ടെഫിലിൻ ധരിക്കുകയും പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തന്റെ പങ്കാളിയെ മനുഷ്യനായിട്ടാണ് താൻ കാണുന്നത് എന്നും അദ്ദേഹം പറയുന്നു.
















