Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 12:18 am IST
in Kerala, Football

കൊച്ചി: തെരഞ്ഞെടുപ്പ് കാലമായി. എല്ലാ രാഷ്്ട്രീയപാര്‍ട്ടികളും അതിന്റെ ചൂടിലും. എന്നാല്‍, ഒരു സംസ്ഥാനത്തെ കായിക പ്രേമികളെ ഒന്നടങ്കം പറ്റിച്ച ഒരു സംഭവം അരങ്ങേറിയ സംഭവം അത്രവേഗം മറക്കാനാകുമോ? ലോകം കമ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ലയണല്‍ മെസിയെയും ലോകകപ്പ് നേടിയ അര്‍ജന്റീനയെയും കേരളത്തില്‍ സൗഹൃദമത്സരം കളിക്കാന്‍ കൊണ്ടുവരും എന്നു പറഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു. യാതൊരു വിശ്വാസ്യതയുമില്ലാത്ത വിവിധ കേസുകളില്‍ പ്രതിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്‍ കായികപ്രേമികളെ പുച്ഛിച്ചുകൊണ്ടു നടത്തിയ ഗീര്‍വാണങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒരിക്കല്‍പ്പോലും നടക്കില്ല എന്നുറപ്പുള്ള ഒരു കാര്യത്തെ ആധികാരികമായി അവതരിപ്പിച്ച കായിക മന്ത്രിക്കെതിരെയും ആന്റോ അഗസ്റ്റിനെതിരെയും കായികപ്രേമികളുടെ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കതുകയാണ്. കായിക മന്ത്രിയാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍നിന്ന് വീണ്ടും ജനവിധി തേടാന്‍ കച്ചകെട്ടിയിരിക്കുകയാണ്. ആന്റോ സ്വന്തം ചാനലിലിരുന്ന് ഉളുപ്പില്ലാതെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് വാചകക്കസര്‍ത്തും നടത്തുന്നു. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് അതിവിദഗ്ധമായി നടത്തിയ ചതിക്ക് പൊതുജനത്തോട് മാപ്പ് പറയേണ്ടതാണ്. മാത്രവുമല്ല, ഇത്തരത്തിലൊരു ഗിമ്മിക്ക് കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ കായികപ്രേമികളുടെ കാഴ്ചക്കണക്കുവച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച റിപ്പോര്‍ട്ടര്‍ നെറ്റ് വര്‍ക്കിനെതിരേ നടപടിയുമുണ്ടാകേണ്ടതാണ്.

മെസിയും കൂട്ടരും കേരളത്തിലെത്തുമെന്ന് ഇരുകൂട്ടരും അവസാനം പറഞ്ഞ മാര്‍ച്ച് അവസാന വാരവുമെത്തിക്കഴിഞ്ഞു. എന്നാല്‍, ഇതൊന്നുമറിയാത്ത അര്‍ജന്റൈന്‍ ടീം ഖത്തറില്‍ ഫൈനലിസിമ കളിക്കാനാണ് തീരുമാനിച്ചത്.

എന്നാല്‍, പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തെത്തുടര്‍ന്ന് ഫൈനലിസിമയും ഇപ്പോള്‍ നടക്കില്ല. യുവേഫ ചാമ്പ്യന്മാരായ സ്‌പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റാനയും തമ്മില്‍ ഖത്തറിലെ ദോഹയില്‍ വിഖ്യാതമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 27നായിരുന്നു ഫൈനലിസിമ നടക്കേണ്ടിയിരുന്നത്.

അര്‍ജന്റീനയെത്തുമെന്നുപറഞ്ഞ് ഫിഫ സ്റ്റാന്‍ഡാര്‍ഡിലേക്ക് കലൂര്‍ സ്റ്റേഡിയത്തെ ഉയര്‍ത്താന്‍ സ്‌പോണ്‍സര്‍ നടത്തിയ ശ്രമങ്ങളും പാളി. നവീകരിച്ച സ്റ്റേഡിയത്തില്‍ ഒരു മഴപെയ്തപ്പോഴെ ചോര്‍ന്നൊലിക്കുന്ന കാഴ്ചയും നാം കണ്ടു. എന്നാല്‍, ഫിഫയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ഒന്നുമില്ലാത്ത ഒരു സ്റ്റേഡിയത്തില്‍ എങ്ങനെ കളി നടക്കുമെന്ന ചോദ്യം ഇപ്പോഴും വായുവില്‍ത്തന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലൊരു കളിയെക്കുറിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് യാതൊരു അറിവുമുണ്ടായിരുന്നില്ല. മാച്ചിനുള്ള വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയെന്നൊക്കെയായിരുന്നു തള്ള്.

അങ്ങനെ ജനത്തെ മുഴുവന്‍ പറ്റിച്ച് യാതൊരു ഉളുപ്പുമില്ലാതെ ചാനല്‍ഫ്‌ളോറില്‍വന്നിരുന്ന് സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ..!

 

Tags: Lionel MessiKerala GovermentKerala Sports Council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അടുത്ത മെസിയല്ല, എനിക്ക് ഞാനായാല്‍ മതിയെന്ന് യമാല്‍

Football

ഫിഫ ലോകകപ്പ് 2026: മെസിയും 25 പേരുമുള്ള ഗ്രൂപ്പ് ജെ

Football

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

Football

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.