Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലി ലാരിജാനിയുടെ മരണത്തോടെ ഇറാന്റെ നേതൃത്വത്തില്‍ ശൂന്യത…തോല്‍ക്കാറായോ ഇറാന്‍?; ആരാണ് ലാരിജാനി?

അലി ലാരിജാനിയുടെ മരണത്തോടെ ഇറാനില്‍ ചിന്താശേഷിയും മൂര്‍ച്ചയേറിയ വാക്കുകളും ഉള്ള ഒരു നേതാവിന്റെ വിടവുണ്ടായിരിക്കുന്നു. ആ വിടവ് നികത്താന്‍ മറ്റൊരു നേതാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 07:26 pm IST
in World

ടെഹ്റാന്‍: ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരായ പോരാട്ടത്തിനിടയില്‍ ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അന്നേരം അതിന് ഉത്തരമായി ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇറാന്റെ സുരക്ഷാചുമതലയുള്ള മന്ത്രിയായ അലി ലാരിജാനി. ഇറാന്റെ നേതൃനിരയിലെ ശാന്തനും പ്രായോഗികവാദിയുമായ നേതാവ് എന്നാണ് അലി ലാരിജാനി അറിയപ്പെട്ടത്.

അലി ലാരിജാനിയുടെ മരണത്തോടെ ഇറാനില്‍ ചിന്താശേഷിയും മൂര്‍ച്ചയേറിയ വാക്കുകളും ഉള്ള ഒരു നേതാവിന്റെ വിടവുണ്ടായിരിക്കുന്നു. ആ വിടവ് നികത്താന്‍ മറ്റൊരു നേതാവില്ല എന്നതാണ് ഖേദകരം. അലി ലാരിജാനിയുടെ മരണം ഇറാന്റെ പ്രതിരോധമന്ത്രി കാറ്റ്സ് സ്ഥിരീകരിച്ചതോടെ ഇറാന്‍ തോല്‍വി മണത്തുതുടങ്ങി എന്ന വിലയിരുത്തല്‍ വരുന്നുണ്ട്. കാരണം ചെറുത്തുനില്‍പിന്റെ കേന്ദ്രബിന്ദുവായി ഒരു നേതാവില്ലെങ്കില്‍ അണികളുടെ പോരാട്ടവീര്യം കെട്ടുപോകും. അത് തന്നെയാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യം.

മൂര്‍ച്ചയേറിയ നാവുകൊണ്ടായിരുന്നു അലി ലാരിജാനിയുടെ പോരാട്ടം. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് ഈ യുദ്ധകാലത്ത് അലി ലാരിജാിനയുടെ വാക്കുകള്‍ വലിയ വിരുന്നായി മാറി. അമേരിക്കയെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കുമെന്ന് അലി ലാരിജാനിയുടെ വാക്കുകള്‍ ഇറാനിലെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പോരാളികള്‍ക്ക് വലിയ ആത്മവീര്യം പകര്‍ന്നു.

സയണിസ്റ്റ് കുറ്റവാളികളായ ഇസ്രയേലിനും ലജ്ജയില്ലാത്ത അമേരിക്കക്കാര്‍ക്കും അവരുടെ പ്രവര്‍ത്തികളെക്കുറിച്ച് ഖേദിക്കേണ്ടി വരും എന്ന് അമേരിക്കയെയും ഇസ്രയേലിനെയും വെല്ലുവിളിച്ച നേതാവാണ് ലാരിജാനി. ഇസ്രയേലിന്റെ കുടുക്കില്‍ അമേരിക്ക വീണുവെന്നും അതുകൊണ്ടാണ് അമേരിക്ക ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്നും ഉള്ള ലാരിജാനിയുടെ പ്രസ്താവന ഇസ്രയേലിന് വില്ലന്റെ മുഖം ചാര്‍ത്തിക്കൊടുത്തിരുന്നു. അലി ലാരിജാനിയുടെ ഓരോ പ്രസ്താവനയും ഇസ്രയേലിനും അമേരിക്കയ്‌ക്കും വലിയ നാണക്കേടുണ്ടാക്കിക്കൊണ്ടേയിരുന്നു. എന്തിന് കഴിഞ്ഞ ദിവസം ഇറാനിലെ ഖമേനി അനുയായികള്‍ അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി നടത്തിയ പ്രകടനത്തില്‍ അലി ലാരിജാനിയും പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുുന്നു. ഇതോടെ ലാരിജാനിയുടെ ലൊക്കേഷന്‍ അടയാളപ്പെടുത്താന്‍ ഇസ്രയേലിന് എളുപ്പത്തില്‍ സാധിച്ചു.

ആരാണ് ലാരിജാനി?

പതിറ്റാണ്ടുകളായി ഇറാന്റെ ശാന്തമായ മുഖമായിരുന്നു അലി ലാരിജാനി. പാശ്ചാത്യ തത്വചിന്തകനായ ഇമ്മാനുവൽ കാന്‍റിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ, പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറുകൾ ചർച്ച ചെയ്ത മിതവാദി. എന്നാൽ മാർച്ച് 1-ന് ലോകം കണ്ടത് മറ്റൊരു ലാരിജാനിയെയാണ്. അന്ന് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ 67-കാരനായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനി ഇറാന്റെ പ്രതികാരത്തിന്റെ ശബ്ദമായി മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അലി ഖമേനിയ്‌ക്ക് ശേഷം ഇറാനെ നയിക്കുന്നവരിൽ പ്രധാനിയായിരുന്നു ലാരിജാനി. എല്ലാ ദിവസവും ലാരിജാനിയുടെ വാക്കുകള്‍ക്കായി മാധ്യമങ്ങള്‍ കാതോര്‍ത്തു. ഇറാന്‍ ജനതയുടെ രക്തത്തില്‍ പോരാട്ടവീര്യം കുത്തിവെയ്‌ക്കുന്നതായിരുന്നു ലാരിജാനിയുടെ വാക്കുകള്‍.

1958 ജൂൺ 3-ന് ഇറാഖിലെ നജഫിൽ ജനിച്ച ലാരിജാനി, ഇറാന്റെ ‘കെന്നഡിമാർ’ (Kennedys of Iran) എന്ന് 2009-ൽ ടൈം മാഗസിൻ വിശേഷിപ്പിച്ച സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ്. അമേരിക്കയിലെ കെന്നഡി കുടുംബം പോലെ ഇറാനിലും സ്വാധീനമുള്ള കുടുംബമായിരുന്നു അലി ലാരിജാനിയുടേത്. പിതാവ് പ്രമുഖ മതപണ്ഡിതനായിരുന്നു. സഹോദരങ്ങൾ ജുഡീഷ്യറിയിലും അസംബ്ലി ഓഫ് എക്സ്പേർട്ട്സിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു. 20-ാം വയസ്സിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ഖമേനിയുടെ വിശ്വസ്തൻ മൊർതേസ മൊതഹ്ഹരിയുടെ മകളെ വിവാഹം കഴിച്ചു. ലാരിജാനിയുടെ മകൾ അമേരിക്കയിലെ ഒഹായോയിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്.

മതപാഠശാലകളിൽ നിന്ന് മാത്രം വന്ന നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ലാരിജാനിക്ക് മികച്ച വിദ്യാഭ്യാസം നേടിയ ആളാണ്. ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി. പിന്നീട് ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ തത്വചിന്തയിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റും കരസ്ഥമാക്കി.

 

Tags: Israel-Iran warLatest newsUS Iran warLarijaniAli Larijaniwest asia warIsrael killed Larijani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.