Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലി ലാരിജാനിയുടെ മരണത്തോടെ ഇറാന്റെ നേതൃത്വത്തില്‍ ശൂന്യത…തോല്‍ക്കാറായോ ഇറാന്‍?; ആരാണ് ലാരിജാനി?

അലി ലാരിജാനിയുടെ മരണത്തോടെ ഇറാനില്‍ ചിന്താശേഷിയും മൂര്‍ച്ചയേറിയ വാക്കുകളും ഉള്ള ഒരു നേതാവിന്റെ വിടവുണ്ടായിരിക്കുന്നു. ആ വിടവ് നികത്താന്‍ മറ്റൊരു നേതാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 07:26 pm IST
in World

ടെഹ്റാന്‍: ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരായ പോരാട്ടത്തിനിടയില്‍ ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അന്നേരം അതിന് ഉത്തരമായി ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇറാന്റെ സുരക്ഷാചുമതലയുള്ള മന്ത്രിയായ അലി ലാരിജാനി. ഇറാന്റെ നേതൃനിരയിലെ ശാന്തനും പ്രായോഗികവാദിയുമായ നേതാവ് എന്നാണ് അലി ലാരിജാനി അറിയപ്പെട്ടത്.

അലി ലാരിജാനിയുടെ മരണത്തോടെ ഇറാനില്‍ ചിന്താശേഷിയും മൂര്‍ച്ചയേറിയ വാക്കുകളും ഉള്ള ഒരു നേതാവിന്റെ വിടവുണ്ടായിരിക്കുന്നു. ആ വിടവ് നികത്താന്‍ മറ്റൊരു നേതാവില്ല എന്നതാണ് ഖേദകരം. അലി ലാരിജാനിയുടെ മരണം ഇറാന്റെ പ്രതിരോധമന്ത്രി കാറ്റ്സ് സ്ഥിരീകരിച്ചതോടെ ഇറാന്‍ തോല്‍വി മണത്തുതുടങ്ങി എന്ന വിലയിരുത്തല്‍ വരുന്നുണ്ട്. കാരണം ചെറുത്തുനില്‍പിന്റെ കേന്ദ്രബിന്ദുവായി ഒരു നേതാവില്ലെങ്കില്‍ അണികളുടെ പോരാട്ടവീര്യം കെട്ടുപോകും. അത് തന്നെയാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യം.

മൂര്‍ച്ചയേറിയ നാവുകൊണ്ടായിരുന്നു അലി ലാരിജാനിയുടെ പോരാട്ടം. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് ഈ യുദ്ധകാലത്ത് അലി ലാരിജാിനയുടെ വാക്കുകള്‍ വലിയ വിരുന്നായി മാറി. അമേരിക്കയെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കുമെന്ന് അലി ലാരിജാനിയുടെ വാക്കുകള്‍ ഇറാനിലെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പോരാളികള്‍ക്ക് വലിയ ആത്മവീര്യം പകര്‍ന്നു.

സയണിസ്റ്റ് കുറ്റവാളികളായ ഇസ്രയേലിനും ലജ്ജയില്ലാത്ത അമേരിക്കക്കാര്‍ക്കും അവരുടെ പ്രവര്‍ത്തികളെക്കുറിച്ച് ഖേദിക്കേണ്ടി വരും എന്ന് അമേരിക്കയെയും ഇസ്രയേലിനെയും വെല്ലുവിളിച്ച നേതാവാണ് ലാരിജാനി. ഇസ്രയേലിന്റെ കുടുക്കില്‍ അമേരിക്ക വീണുവെന്നും അതുകൊണ്ടാണ് അമേരിക്ക ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്നും ഉള്ള ലാരിജാനിയുടെ പ്രസ്താവന ഇസ്രയേലിന് വില്ലന്റെ മുഖം ചാര്‍ത്തിക്കൊടുത്തിരുന്നു. അലി ലാരിജാനിയുടെ ഓരോ പ്രസ്താവനയും ഇസ്രയേലിനും അമേരിക്കയ്‌ക്കും വലിയ നാണക്കേടുണ്ടാക്കിക്കൊണ്ടേയിരുന്നു. എന്തിന് കഴിഞ്ഞ ദിവസം ഇറാനിലെ ഖമേനി അനുയായികള്‍ അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി നടത്തിയ പ്രകടനത്തില്‍ അലി ലാരിജാനിയും പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുുന്നു. ഇതോടെ ലാരിജാനിയുടെ ലൊക്കേഷന്‍ അടയാളപ്പെടുത്താന്‍ ഇസ്രയേലിന് എളുപ്പത്തില്‍ സാധിച്ചു.

ആരാണ് ലാരിജാനി?

പതിറ്റാണ്ടുകളായി ഇറാന്റെ ശാന്തമായ മുഖമായിരുന്നു അലി ലാരിജാനി. പാശ്ചാത്യ തത്വചിന്തകനായ ഇമ്മാനുവൽ കാന്‍റിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ, പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറുകൾ ചർച്ച ചെയ്ത മിതവാദി. എന്നാൽ മാർച്ച് 1-ന് ലോകം കണ്ടത് മറ്റൊരു ലാരിജാനിയെയാണ്. അന്ന് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ 67-കാരനായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനി ഇറാന്റെ പ്രതികാരത്തിന്റെ ശബ്ദമായി മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അലി ഖമേനിയ്‌ക്ക് ശേഷം ഇറാനെ നയിക്കുന്നവരിൽ പ്രധാനിയായിരുന്നു ലാരിജാനി. എല്ലാ ദിവസവും ലാരിജാനിയുടെ വാക്കുകള്‍ക്കായി മാധ്യമങ്ങള്‍ കാതോര്‍ത്തു. ഇറാന്‍ ജനതയുടെ രക്തത്തില്‍ പോരാട്ടവീര്യം കുത്തിവെയ്‌ക്കുന്നതായിരുന്നു ലാരിജാനിയുടെ വാക്കുകള്‍.

1958 ജൂൺ 3-ന് ഇറാഖിലെ നജഫിൽ ജനിച്ച ലാരിജാനി, ഇറാന്റെ ‘കെന്നഡിമാർ’ (Kennedys of Iran) എന്ന് 2009-ൽ ടൈം മാഗസിൻ വിശേഷിപ്പിച്ച സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ്. അമേരിക്കയിലെ കെന്നഡി കുടുംബം പോലെ ഇറാനിലും സ്വാധീനമുള്ള കുടുംബമായിരുന്നു അലി ലാരിജാനിയുടേത്. പിതാവ് പ്രമുഖ മതപണ്ഡിതനായിരുന്നു. സഹോദരങ്ങൾ ജുഡീഷ്യറിയിലും അസംബ്ലി ഓഫ് എക്സ്പേർട്ട്സിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു. 20-ാം വയസ്സിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ഖമേനിയുടെ വിശ്വസ്തൻ മൊർതേസ മൊതഹ്ഹരിയുടെ മകളെ വിവാഹം കഴിച്ചു. ലാരിജാനിയുടെ മകൾ അമേരിക്കയിലെ ഒഹായോയിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്.

മതപാഠശാലകളിൽ നിന്ന് മാത്രം വന്ന നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ലാരിജാനിക്ക് മികച്ച വിദ്യാഭ്യാസം നേടിയ ആളാണ്. ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി. പിന്നീട് ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ തത്വചിന്തയിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റും കരസ്ഥമാക്കി.

 

Tags: Israel-Iran warLatest newsUS Iran warLarijaniAli Larijaniwest asia warIsrael killed Larijani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

World

ഏറ്റവും കരുത്തന്‍ മിസൈല്‍ പുറത്തെടുത്ത് ഇറാന്‍; ശബ്ദത്തേക്കാള്‍ 16 ഇരട്ടി വേഗതയില്‍ കുതിയ്‌ക്കും ഖുറംശഹര്‍ 4 ക്ലസ്റ്റര്‍ ഇസ്രയേലിനെ കത്തിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.