ന്യൂദല്‍ഹി: ആഗോള സംഘർഷങ്ങൾ നിലനില്‍ക്കുന്ന ഇക്കാലത്ത് രാജ്യങ്ങള്‍ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണമെന്ന് ഇന്ത്യന്‍ നാവിക സേനാമേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി. അത് കൈവരിക്കാന്‍ ഇന്ത്യ പ്രതിരോധരംഗത്ത് സ്വന്തമായി വ്യാവസായിക സമുച്ചയങ്ങൾ നിർമ്മിക്കേണ്ടതും ഉൽപ്പാദനസമയത്ത് സാങ്കേതികവിദ്യാനവീകരണത്തിന് ശ്രമിക്കേണ്ടതും അത് അത്യന്താപേക്ഷിതമാണെന്നും നാവിക സേനാ മേധാവി.
ശീതയുദ്ധാനന്തര സമാധാനത്തിന്റെ അന്ത്യമായിക്കഴിഞ്ഞെന്നും നാവികസേനാ മേധാവി പ്രസ്താവിച്ചു.
“ശീതയുദ്ധാനന്തര സമാധാന കാലം എന്ന സങ്കല്‍പം ഇല്ലാതായിരിക്കുന്നു. കുറച്ചുകാലം മാത്രം നീണ്ടുനില്‍ക്കുന്ന നിർണ്ണായക യുദ്ധം” എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്‌ക്കുന്നില്ല. ഇന്ത്യ പ്രതിരോധരംഗത്തും സ്വാശ്രയത്വത്തിന് മുൻഗണന നൽകുന്നു, മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ആയുധങ്ങള്‍ വികസിപ്പിക്കാനും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഉൽപ്പാദനത്തിനും ആഗോളതലത്തിൽ പങ്കാളിത്തത്തിന് ശ്രമം നടത്തുമ്പോഴും ഇന്ത്യന്‍ നാവികസേനയുടെ ലക്ഷ്യം സ്വയംപര്യാപ്ത തന്നെയാണ്. പുതിയ മാറ്റങ്ങള്‍ നടക്കുന്ന ഇക്കാലത്ത് “ദ്രുതഗതിയിലുള്ള പൊരുത്തപ്പെടുത്തലിന്” തയ്യാറാകുകയും ചെയ്യേണ്ടിവരുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറയുന്നു.
“രാജ്യങ്ങൾ ഇനി സ്വന്തം ദേശീയ സുരക്ഷയ്‌ക്കായി തയ്യാറായിരിക്കണം, അങ്ങനെയെങ്കിൽ പ്രതിരോധരംഗത്ത് സ്വന്തം വ്യാവസായിക സമുച്ചയം നിർമ്മിക്കണം. മിക്ക രാജ്യങ്ങളും ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, വ്യക്തിപരമായോ മറ്റ് രാജ്യങ്ങളുമായി പങ്കാളിത്തത്തോടെയോ അത് ചെയ്യുന്നു,” അഡ്മിറൽ ത്രിപാഠി പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന റെയ്‌സിന ഡയലോഗിൽ ‘ഫോർജേഴ്‌സ് ഓഫ് പീസ്: ഓർഡനൻസ് ഫാക്ടറികൾ ഫോർ ദി ലിബറൽ ഓർഡർ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്.
















