തിരുവനന്തപുരം: കേരള സര്‍വകലാശാല സെൻ്റർ ഫോർ പെർമോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സിന്റെ മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മര്‍ദ്ദനേമറ്റു. ഒരു പുസ്തക പ്രസിദ്ധീകരണവുമായി ബന്ധെപ്പട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അദ്ദേഹത്തെ മുന്‍ ഡിവൈഎഫ്ഐ നേതാവുകൂടിയായ താല്ക്കാലിക എഡിറ്റര്‍ മേനഷാണ് മര്‍ദ്ദിച്ചത്. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ജനറല്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. മ്യൂസിയം പോലീസ് കേസെടുത്തു.
ഡോ. കാര്‍ത്തികേയന്‍ നായര്‍ ഡയറക്ടറായിരിക്കെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിെന്റ ഭാഗമായുള്ള ‘രംഗാവതരണം’ എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിന് ഡോ. രാജാവാര്യേരാട് ആവശ്യപ്പെട്ടത്. കാവാലം നാരായണപണിക്കര്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെതുള്‍പ്പടെ 20 ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന പുസ്തകത്തെ വര്‍ത്തമാനകാല പഠനക്രമത്തിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് 60 ലേഖനങ്ങളുമായിട്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചത്.
നാലുവര്‍ഷമായിട്ടും ഒരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഡയറക്ടര്‍ സത്യനെ കാണാന്‍ സമയം നല്കി. അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി ഇതുസംബന്ധിച്ച് ഡയറക്ടറുമായി വിശദമായി സംസാരിച്ചു. ഇതിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് മനഃപൂര്‍വ്വം പുസ്തകം പ്രസിദ്ധീകരിക്കാതെ വച്ചുതാമസിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഡയറക്ടറുമായി സംസാരിച്ച് പുറത്തിറങ്ങിയ അേദ്ദഹം അവിടെ നില്‍ക്കുകയായിരുന്നു മേനഷിനോട് ‘ഹായ്, മേനഷ് ഗുഡ് ഈവനിംഗ്’ എന്നു പറഞ്ഞേതാടെയാണ് പ്രകാപിതനായി ഡോ. രാജാവാര്യെര മര്‍ദ്ദിച്ചത്. ഇക്കാര്യത്തില്‍ ഡയറക്ടറുടെ ഒരിടെപടലുമുണ്ടായില്ല.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോൾ നടക്കുന്നത് സിപിഎമ്മിന്റെ തേര്‍വാഴ്ചയാണ്. മികച്ച എഴുത്തുകാരുെട കൃതികള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും പാര്‍ട്ടിക്കാരുടെയും സില്‍ബന്ധികളുടെയും പത്താംകിട പുസ്തകങ്ങള്‍ യേഥഷ്ടം പ്രസിദ്ധീകരിക്കുകയുമാണ്. മാ്ത്രമല്ല, പുസ്തക പ്രസിദ്ധീകരണത്തിന് കൈക്കൂലി നല്‍കേണ്ട ഗതികേടും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. രാജാവാര്യെര മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ പുരോഗമനത്തിെന്റ പേരു പറഞ്ഞുനടക്കുന്ന ഒരു എഴുത്തുകാരേനാ സാംസ്‌കാരിക പ്രവര്‍ത്തകേനാ തയ്യാറായില്ല എന്നുള്ളത് കേരളത്തിന്റെ അപഹാസ്യമായ ‘ബുദ്ധിജീവി സാംസ്‌കാരിക പ്രവര്‍ത്തനം’ ഒരിക്കല്‍ തുറന്നുകാട്ടുകയാണ്.















