ചെന്നൈ: നെല്ലായിയിൽ വിനായക ക്ഷേത്രം പൊളിച്ചുമാറ്റി സ്റ്റാലിൻ സർക്കാർ . തിരുനെൽവേലി ജില്ലയിലെ സിദ്ധമല്ലി വിനായക ക്ഷേത്രമാണ് പൊളിച്ചു മാറ്റിയത്. ഭക്തർ ദിവസവും ക്ഷേത്രം സന്ദർശിക്കുകയും പൂജകൾ, അഭിഷേകങ്ങൾ, ഉത്സവങ്ങൾ എന്നിവ നടത്തുകയും ചെയ്തിരുന്ന ക്ഷേത്രമാണിത് . മാർച്ച് 10 ന് റവന്യൂ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി നാട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പ് അവഗണിച്ച് ക്ഷേത്രം പൊളിച്ചുമാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് ഹിന്ദു മുന്നണി പ്രവർത്തകർ സ്ഥലത്തെത്തി. ഒപ്പം ഹിന്ദു മുന്നണി നെല്ലായി ജില്ലാ അഭിഭാഷക വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി മണികണ്ഠ മഹാദേവന്റെ നേതൃത്വത്തിലുള്ള ഭക്തരുമെത്തി പൊളിക്കൽ തടയാൻ ശ്രമിച്ചു. എന്നാൽ ഇവരെ പോലീസ് ഉദ്യോഗസ്ഥർ ബലമായി നീക്കം ചെയ്തു.
ഡിഎംകെ ഭരണത്തിന്റെ 5 വർഷത്തിനിടയിൽ 300 ലധികം ഹിന്ദു ക്ഷേത്രങ്ങളാണ് തകർത്തത് . കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾ സ്പർശിക്കപ്പെട്ടിട്ടില്ലെന്നും, ദ്രാവിഡ മോഡൽ ഡിഎംകെ സർക്കാരിന്റെ പ്രവർത്തനത്തിന്റെ പക്ഷപാതപരമായ മനോഭാവമാണിതെന്നും ഹിന്ദുവിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.











