കൊച്ചി: പ്രധാനമന്ത്രി എത്തി. പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി എത്തി. വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും.
ആദ്യ പരിപാടി, അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ്. മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി ഈ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് ഈ പരിപാടിയെക്കുറിച്ച് പ്രധാനമന്ത്രി സ്വന്തം എക്‌സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. മറൈൻ ഡ്രൈവിലാണ് ഈ പരിപാടി. അവിടെനിന്ന് റോഡുമാർഗ്ഗം കലൂർ സ്‌റ്റേഡിയത്തിലേക്ക് പോകും.
തുടർന്നു നടക്കുന്ന പരിപാടിയിൽ, ഊർജം, ദേശീയ പാതകൾ, ഗ്രാമീണ അടിസ്ഥാനസൗകര്യം, റെയിൽവേ തുടങ്ങിയ മേഖലകളിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്യും.
കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 5500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ആജഇഘ) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും, കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2,650 കോടി രൂപ ചിലവിൽ നിർമ്മിച്ച മുംബൈകന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ- നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും.
തുടർന്നാണ് എൻഡിഎ യുടെ റാലിയെ അഭി സംബോധന ചെയ്യുന്നത്.
അവിടുന്ന് കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലേക്ക് എത്തും.
ചിത്രം: ജനം ടിവിയോട് കടപ്പാട്
















