തിരുവനന്തപുരം: സിപിഎയുടെ തൃശർ നാട്ടിക എംഎൽഎയായ സി.സി. മുകുന്ദനെ സിപിഐയിൽനിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതാണ് കാരണമായി പറയുന്നത്. മുകുന്ദന് സ്ഥാനാർത്ഥിത്വം ഇത്തവണ കൊടുത്തില്ല. പകരം മുൻ എംഎൽഎ ഗീതാ ഗോപിയെയാണ് നിശ്ചയിച്ചത്. ഇതിൽ മുകുന്ദൻ പ്രതിഷേധിച്ചിരുന്നു. സിപിഐയുടെ നാട്ടികയിലെ സ്ഥാനാർത്ഥി പാർട്ടിക്ക് പണംകൊടുത്ത് അത് വാങ്ങിയെടുത്തതാണെന്നായിരുന്നു മുകുന്ദന്റെ ആരോപണം. ഇതേത്തുടർന്നാണ് പാർട്ടിയുടെ അച്ചടക്ക നടപടി.
നാട്ടികയിൽ താൻ സ്വന്തന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും മുകുന്ദൻ പ്രസ്താവിച്ചു. മാത്രമല്ല, മണ്ഡലം മുഴുവൻ പ്രചാരണം നടത്തുമെന്നും പാർട്ടിയിൽ തനിക്കെതിരേ നിന്ന നേതാക്കൾ ആരൊക്കെയാണെന്നും അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും വിളിച്ചു പറയുമെന്നും മുകുന്ദൻ പ്രതികരിച്ചു.
















