ടെഹ്‌റാൻ: തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ സമാധാന നിര്‍ദേശങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാന്‍. അതേ സമയം റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു.
ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്.
തുര്‍ക്കിയെ ഇറാന് പൂര്‍ണ്ണമായും വിശ്വാസമില്ല. കുര്‍ദ്ദുകള്‍ക്കെതിരായ നിലപാടില്‍ ഇറാനും തുര്‍ക്കിയ്‌ക്കും ഒരേ സ്വരമാണ്. അതേ സമയം ഇസ്രയേലും യുഎസും ഇറാനു മേല്‍ കടന്നാക്രമണം നടത്തിയ കാര്യത്തില്‍ തുര‍്ക്കി കാര്യമായി പ്രതികരിച്ചില്ല. മാത്രമല്ല, തുര്‍ക്കി യൂറോപ്യന്‍ യൂണിയനും അമേരിക്കയും അംഗങ്ങളായ നേറ്റോ എന്ന പ്രതിരോധമുന്നണിയില്‍ അംഗവുമാണ്. നേറ്റോ പൂര്‍ണ്ണമായും ഇറാന് എതിരാണ്. ഇക്കാര്യത്തില്‍ മുസ്ലിം രാജ്യമാണെങ്കില്‍ കൂടി മറിച്ചൊരു തീരുമാനമെടുക്കാന്‍ തുര്‍ക്കിയ്‌ക്ക് കഴിയില്ല.
ഇറാന്റെ ബന്ധം ഇതിനിടെ കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ മിസൈല്‍ വീണതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ഇറാന്‍ വീണ്ടും നിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ഇറാന്റെ വാദം. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. എന്നാല്‍
തുര്‍ക്കി മുന്‍കയ്യെടുത്ത സമാധാന ചർച്ചകളോട് ഇറാൻ അനുകൂലമായി പ്രതികരിച്ചില്ല.
റഷ്യയും ചൈനയും വെടിനിര്‍ത്തിലിന് ശ്രമം നടത്തുന്നു, യൂറോപ്യന്‍ യൂണിയനും യോഗം ചേര്‍ന്നു
റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു.
സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു.
ഇറാന്റെ ആക്രമണം രൂക്ഷമായി
ഇറാൻ ചൊവ്വാഴ്ച ബഹറൈനിലും സൗദിയിലും ആക്രമണം ശക്തമാക്കി. ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടത്തേക്ക് നിരന്തരം ഡ്രോണുകളയച്ചു. റിയാദിന്റെ കിഴക്കൻ മേഖലയും അൽ ഖർജും ആക്രമിച്ചു. സുൽഫി ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു. യുഎഇയുടെ ഇറാഖിലെ കോൺസുലേറ്റ് ആക്രമിച്ചു. ഇതില്‍ യുഎഇ ശക്തമായി പ്രതിഷേധിച്ചു.
















