കോഴിക്കോട്: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ടുള്ള മാനേജ്മെന്റിന്റെ ഉത്തരവും സമരം ചെയ്യുന്ന നഴ്സുമാർ ഇന്ന് 9 മണിക്ക് മുൻപ് ഹോസ്റ്റൽ വിടണമെന്ന ഉത്തരവും നഴ്സുമാരുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും സമരത്തെ തകർക്കാൻ പ്രതികാര നടപടിയാണെങ്കിൽ സി ഇ ഒ യെ പുറത്തുപോകാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ബിജെപി യുവമോർച്ച പ്രവർത്തകർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. അത്യാഹിത വിഭാഗത്തിനടുത്ത് മാർച്ച് പോലീസ് തടഞ്ഞു. ആശുപത്രിക്ക് പുറത്ത് നഴ്സുമാരും അകത്ത് ബിജെപി യും സമരം തുടരുന്നതിനിടെ ബിജെപി ജില്ല പ്രസിഡന്റ് കെപി പ്രകാശ് ബാബു, ജില്ല നേതാക്കളായ വത്സരാജ് കുന്നമംഗലം, അഡ്വ. ബിജിത്ത്, കെ. ജഗന്നാഥൻ, യുവമോർച്ച ജില്ല പ്രസിഡന്റ് വിജിത്ത് എന്നിവർ അകത്തു കടന്ന് സി ഇ ഒ യുമായി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ രണ്ട് ഉത്തരവുകളും പിൻവലിക്കുകയും രണ്ടു നഴ്സുമാരുടെ നടപടി അന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനിക്കുമെന്ന് അറിയിച്ചു.ശേഷം ബിജെപി നേതാക്കൾ സമരവേദിയിൽ എത്തി തീരുമാനം സമരക്കാരെ അറിയിച്ചു. നഴ്സുമാർ കോവിഡ് കാലത്തും നിപ്പ രോഗ കാലത്തുൾപ്പെടെ സ്വന്തം ജീവൻ നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചവരാണെന്നും ഡോ. ബൽറാം കമ്മിറ്റിയും ജഗദീഷ് പ്രസാദ് കമ്മിറ്റിയും ശുപാർശ ചെയ്ത ശമ്പളം അവർക്ക് ലഭ്യമാക്കണമെന്നും നഴ്സുമാരുടെ സമരത്തിന് അവസാന ഘട്ടം വരെ പിന്തുണ നൽകുമെന്നും ബിജെപി സിറ്റി ജില്ല പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
സമരത്തിന് അനൂപ് ഗോവിന്ദപുരം,കെവി കെ.യതുരാജ്.റിബിത്ത് മാങ്കാവ് . സുജീഷ് നോർത്ത്. നിവിൻ.വളയനാട് . സബിൻ. സി. കിരൺ ,എ രാഗിത്ത് . സൂരജ്. ജിഷ്ണു. ഷിഗീഷ്.പി.വി എന്നിവർ നേതൃത്വം നൽകി
















