ന്യൂദൽഹി: മോഹൻലാലിനെ വെച്ച് പരസ്യം ചെയ്തും വകുപ്പുമന്ത്രി ഗണേശ്കള്ളക്കണക്കു പറഞ്ഞും കെഎസ്ആർടിസിയുടെയും പിണറായി സർക്കാരിന്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പാഴാകുന്നു. കെഎസ്ആർടിസി എന്തുകൊണ്ട് നഷ്ടത്തിയാകുന്നുവെന്ന് സുപ്രീം കോടതി ഇന്ന് ചോദിച്ചത് പിണറായി സർക്കാരിനെ വാക്കുമുട്ടിച്ചു. ജീവനക്കാരുടെ പിഎഫ് പണം അവരുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല എന്നും കോടതി പറഞ്ഞു.
കെഎസ്ആർടിസിയൽനിന്ന് വിരമിച്ച ഇൻസ്‌പെക്ടർ പ്രദീപ്.പി.നായർ വിരമിച്ച ശേഷം ലഭിക്കേണ്ട ആനുകുല്യങ്ങൾ യഥാ സമയം കിട്ടാതെവന്നപ്പോൾ കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി, പ്രദീപിന് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ചു. എന്നാൽ, ഇതിനെതിരേ പിണറായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് ഹൈക്കോടതി ജഡ്ജുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബഞ്ച് കേസ് പരിഗണിക്കവേയാണ് കെഎസ്ആർടിസി നഷ്ടത്തിലോടുന്നതെന്തുകൊണ്ടാണ് എന്നു ചോദിച്ചത്. സ്വകാര്യ ബസ് സർവീസുകൾക്ക് നഷ്ടമില്ലല്ലേ, കെഎസ്ആർടിസിയുടെ നഷ്ടത്തിന്റെ കാരണമെന്താണ്, കണക്കെന്താണ് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ സുപ്രീം കോടതി ചോദിച്ചു.
പിഎഫ് ആനുകൂല്യം ജീവനക്കാരുടെ അവകാശമാണ്, അല്ലാതെ ആരുടെയും ഔദാര്യമല്ലെന്നും കോടതി വിശദീകരിച്ചു. കേസിൽ കൂടുതൽ വാദത്തിനും വിധിക്കുമായി സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും നോട്ടീസ് അയച്ചു.
















