കൊച്ചി : വിശാഖപട്ടണത്ത് നടന്ന അന്താരാഷ്‌ട്ര കപ്പൽ പ്രദർശനത്തിലും ‘മിലാൻ-2026’ നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ് . കപ്പൽ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ഇന്ത്യ ദേനയ്‌ക്ക് ഇന്ത്യ സുരക്ഷിത താവളം വാഗ്‌ദാനം ചെയ്തിരുന്നു. ഇന്ത്യ ഈ നീക്കം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ മാർച്ച് നാലിന് പുലർച്ചെ അമേരിക്കയുടെ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകരുകയായിരുന്നു.
എന്നാൽ അതിന്റെ പേരിൽ ഇന്ത്യൻ നേവിയെ കുറ്റപ്പെടുത്തി ഇസ്ലാമിസ്റ്റുകളും, ഇന്ത്യയിലെ ഇടത് അനുഭാവികളും രംഗത്തെത്തിയിരുന്നു. ഇന്ത്യ ദേനയെ കൈവിട്ടു കളഞ്ഞു എന്ന മട്ടിലായിരുന്നു പ്രചാരണം. ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ജിതിൻ കെ ജേക്കബ്.
ഇങ്ങോട്ട് സഹായം ആവശ്യപ്പെട്ടാൽ, ഇന്ത്യയുടെ പരമാധികാര മേഖലയിൽ ആണെങ്കിൽ തീർച്ചയായും നമ്മൾ സഹായിക്കും. അതിന്റെ ഉദാഹരണം ആണ് ഇന്നലെ സഹായം ആവശ്യപെട്ട മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ നങ്കൂരം ഇടാൻ ഇന്ത്യ അനുമതി നൽകിയത്.
വിശാഖപട്ടണത്ത് നടന്ന International Fleet Review (IFR) 2026 ൽ 74 രാജ്യങ്ങൾ പങ്കെടുത്തിട്ടുണ്ട്. അതിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും യുദ്ധക്കപ്പലുകളെ സുരക്ഷിതമായി അവരവരുടെ രാജ്യങ്ങളിൽ ഇന്ത്യൻ നേവി എത്തിക്കണം എന്നാണോ പറയുന്നത്..? എന്നും ജിതിൻ ചോദിക്കുന്നു. ഇതിന്റെ പേരിൽ ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശം അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. ഇമ്മാതിരി മോങ്ങലുകൾ മോങ്ങാതെ ഇസ്രായേൽ ആക്രമത്തിൽ ചത്തുപോയ ഖമൈനി എന്ന ഭീകരന്റെ പിൻഗാമിക്കും പെട്ടന്ന് ഹൂറികളുടെ അടുത്ത് എത്താൻ കനിവുണ്ടാകണമേ എന്ന് നാഥനോട് അലമുറയിട്ട് പ്രാർത്ഥിക്കൂവെന്നും ജിതിൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
മറ്റൊരു പോസ്റ്റിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിൽ രാജ്യം എപ്പോഴും മുന്നിലാണ്, പക്ഷെ യഥാർത്ഥ ശത്രു രാജ്യത്തിനു അകത്ത് തന്നെയാണ് എന്നും ജിതിൻ പറയുന്നു . അവർ പൗരാവകാശ സംരക്ഷരും, ജനാധിപത്യ സംരക്ഷകരും, സ്ത്രീ പക്ഷ വാദികളും ഒക്കെ ആയി ഭാവിക്കും. പക്ഷെ ഇവന്റെയൊക്കെ ഉള്ളിൽ ഉള്ളത് ഹമാസിന്റെയും, ഖമൈനിയുടെയുമൊക്കെ മനസ് തന്നെയാണ്. നെഞ്ചിൽ തുള വീഴും എന്നത് കൊണ്ട് തല്ക്കാലം മിണ്ടാതെ സഹിച്ച് ഇരിക്കുന്നു എന്ന് മാത്രം, പക്ഷെ ഉള്ളിരിപ്പ് ഇതാണ്. അതിനുള്ള അവസരത്തിനായി അവർ കാത്തിരിക്കുക ആണ് എന്ന് എപ്പോഴും നമ്മൾ ഓർക്കുക തന്നെ വേണമെന്നും ജിതിൻ സൂചിപ്പിക്കുന്നു.
















