ന്യൂദല്‍ഹി: 2035 ആകുമ്പോഴേക്കും 200ഓളം ഇന്ത്യന്‍ നിര്‍മ്മിത കപ്പലുകളുള്ള കരുത്തുറ്റ സേനയായി ഇന്ത്യൻ നാവികസേന മാറ്റാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. കപ്പല്‍ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും തദ്ദേശമായി നിര്‍മ്മിക്കുന്ന കപ്പല്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇത് യുദ്ധസാഹചര്യങ്ങളില്‍ വിദേശരാജ്യങ്ങളെ അറ്റകുറ്റപ്പണിയ്‌ക്കോടെ സ്പെയര്‍പാട്സുകള്‍ക്കോ ആശ്രയിക്കുന്ന ഗതികേടില്‍ നിന്നും ഇന്ത്യയെ കരകയറ്റും.
നാവികസേനയുടെ ചീഫ് അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി.കഴിഞ്ഞ ആഴ്ച ഐഎന്‍എസ് അഞ്ജദീപ് എന്ന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ പുറത്തിറക്കുമ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. 2026ല്‍ മാത്രം 15 പുതിയ കപ്പലുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തും. ഇതെല്ലാം ഇന്ത്യന്‍ നിര്‍മ്മിത കപ്പലുകളായിരിക്കും. നാവികസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വര്‍ഷത്തിനകം ഇത്രയധികം പുത്തന്‍ കപ്പലുകള്‍ സേവനത്തിനെത്തുക. 2025ല്‍ ഇന്ത്യ 12 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലുമാണ് നിര്‍മ്മിച്ചത്. ഒരു വര്‍ഷം പുതിയ 15 കപ്പലുകള്‍ പുറത്തെത്തിയാല്‍ തന്നെ പത്ത് വര്‍ഷത്തില്‍ 150 കപ്പലുകള്‍ സേവനത്തിനെത്തും.
എന്താണ് ആത്മനിര്‍ഭര്‍ നാവികസേന?
2047ല്‍ ഒരു സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ഭാരത് സേനയായി ഇന്ത്യന്‍ നാവികസേന മാറും. ഇവിടെ കപ്പല്‍ നിര്‍മ്മാണത്തില്‍ മാത്രമല്ല, ഘടകഭാഗങ്ങള്‍ മുഴുവനും ഇന്ത്യയില്‍ തന്നെ നിര്‍മ്മിയ്‌ക്കുന്ന സ്ഥിതിയിലേക്ക് അപ്പോഴേക്കും ഇന്ത്യ കുതിച്ചിരിക്കും. ആത്മനിര്‍ഭരത എന്നതിനര്‍ത്ഥം മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും ട്രസ്റ്റ് ഇന്‍ ഇന്ത്യയിലേക്കുള്ള കുതിപ്പാണ്.
ഇപ്പോള്‍ പ്രതിരോധവകുപ്പില്‍ നിന്നും നിര്‍മ്മാണ ഉത്തരവ് ലഭിച്ച 50 കപ്പലുകള്‍ ഇന്ത്യയിലെ വിവിധ കപ്പല്‍ നിര്‍മ്മാണശാലകളിലാണ് ഉണ്ടാക്കുക.
ശ്രദ്ധ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള ശക്തി വര്‍ധിപ്പിക്കുന്നതില്‍
മുങ്ങിക്കപ്പലുകളാണ് ഭാവി നാവികയുദ്ധത്തില്‍ നിര്‍ണ്ണായകഘടകമാകാന്‍ പോകുന്നത്. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വര്‍ഷങ്ങളോളം കടലനടിയില്‍ ഒളിച്ചിരിക്കാന്‍ കഴിയും. ഇവയാണ് കടലില്‍ നിന്നും ഭാവിയില്‍ വന്‍ഭീഷണി ഉയര്‍ത്തുക. അതിനാല്‍ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യയിലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാവി. അതുപോലെ കടലിനടിയിലെ യുദ്ധതന്ത്രങ്ങളിലും ഇന്ത്യ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കും. ഈയിടെ പുറത്തിറക്കിയ അഞ്ജദീപ് ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 16 മുങ്ങിക്കപ്പലുകള്‍ ഉണ്ട്. സമുദ്രത്തിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളില്‍ ഒളിച്ചിരുന്ന മുങ്ങിക്കപ്പലുകളെ നശിപ്പിക്കാന്‍ കഴിയുന്ന വെസ്സലുകളാണ് അഞ്ജദീപ് ഉള്‍പ്പെടെയുള്ളവ. ഇത് ഇന്ത്യയുടെ തീരദേശങ്ങളിലും കിഴക്കന്‍ തീരങ്ങളിലെ ആഴംകുറഞ്ഞ തീരത്തോടടുത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് ഫലപ്രദമായി ഒളിഞ്ഞിരുന്ന് പോരാടാനാവും. ഭാരം കുറഞ്ഞ ടോര്‍പിഡോകളും ശബ്ദതരംഗങ്ങള്‍ അളന്ന് കടലിനടിയില്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലുകളെയും മൈനുകളെയും കണ്ടെത്താന്‍ സഹായിക്കുന്ന ആഴം കുറഞ്ഞ കടല്‍ഭാഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോണാറുകളും ആണ് മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള അഞ്ജദീപ് പോലുള്ള മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുക. പ്രതിരോധരംഗത്തെ തദ്ദേശവല്‍ക്കരണം രാജ്യസുരക്ഷയെ വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ഉള്ളത്. ഇത് പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടാണ്. കാരണം വിദേശ ആയുധങ്ങളെ ഉപയോഗിച്ചാല്‍ അവയുടെ ഇലക്ട്രോണിക് രഹസ്യങ്ങള്‍ക്കുള്ളില്‍ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തുന്ന എന്തൊക്കെ സംവിധാനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് അറിയാന്‍ കഴിയില്ലല്ലോ.
















