ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സഹായ ഹസ്തവുമായി റഷ്യയും മുന്നോട്ട് വന്നിട്ടുണ്ട്.. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ അമേരിക്കയുടെ വിലക്കുണ്ടെങ്കിലും ഇതുപോലെയുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിയ്ക്കുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാകുന്നത് കാരണം ഊര്‍ജ്ജപ്രതിസന്ധി സാധാരണക്കാരെ ബാധിക്കാതെ നോക്കുക എന്ന സര്‍ക്കാര്‍ കടമ ന്യായമാണെന്ന് ആരും സമ്മതിക്കും.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതോടെ നാലാഴ്ച വരെ രാജ്യത്തിന് ആവശ്യമായ ഇന്ധനം സംഭരണശാലകളിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്കുള്ള 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളെത്തുന്നത്.
ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലായി 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുണ്ടെന്നും വരും ആഴ്ചകളിൽ അത് ഇന്ത്യയിലെത്തുമെന്നും റഷ്യ അറിയിച്ചു. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും റഷ്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
















