ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോല്‍ക്കുമോ എന്ന സ്റ്റാലിന്റെ ഭയം വ്യക്തമാണെന്നതിന്റെ സൂചനയാണ് ബുധനാഴ്ച കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം.
ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസുമായി ആദ്യം ഇടഞ്ഞെങ്കിലും പിന്നീട് സഖ്യമുണ്ടാക്കിയതിനര്‍ത്ഥം കിട്ടാവുന്ന ഓരോ വോട്ടുകളും നേടിയെടുക്കാനുള്ള സ്റ്റാലിന്റെ ആര്‍ത്തിയെ കാണിയ്‌ക്കുന്നു. ഇത് തോല്‍ക്കും എന്ന സ്റ്റാലിന്റെ ഭയം മൂലമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.
അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്യ സഭാ സീറ്റ് സ്റ്റാലിന്‍ നല്‍കി. അതുപോലെ കോണ്‍ഗ്രസിനും ഒരു രാജ്യസഭാ സീറ്റ് അനുവദിക്കാന്‍ സ്റ്റാലിന്‍ തയ്യാറായി. ഇത് സ്റ്റാലിന്റെ കീഴടങ്ങലിന്റെ ലക്ഷണമായി ഡിഎംക നേതാക്കള്‍ പോലും കാണുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കീഴടങ്ങല്‍
തെരഞ്ഞെടുപ്പില്‍ ജയിച്ചാലും മന്ത്രിസ്ഥാനങ്ങള്‍ നല‍്കില്ലെന്ന കരാറിലാണ് സഖ്യത്തിന് ധാരണയായത്. കോര്‍പറേഷനുകളും ഹിന്ദുക്ഷേത്രങ്ങളുടെ ചുമതലയുള്ള വകുപ്പും നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും സ്റ്റാലിന്‍ തള്ളി. രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച് സോണിയാ ഗാന്ധി കത്തെഴുതിയിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെ ഒരു രാജ്യസഭാ സീറ്റ് മാത്രം നല്‍കാമെന്ന് സ്റ്റാലിന്‍ സമ്മതിച്ചു. 35 നിയമസഭാ സീറ്റുകള്‍ ചോദിച്ചെങ്കിലും 27 സീറ്റുകളേ കൊടുത്തുള്ളൂ.
പക്ഷെ 2021ല്‍ 25 സീറ്റുകള്‍ കിട്ടിയ കോണ്‍ഗ്രസിന് ഇക്കുറി മൂന്ന് സീറ്റ് അധികമാണ് ലഭിച്ചത്. കനിമൊഴിയാണ് കോണ്‍ഗ്രസിനെ ഡിഎംകെ ക്യാമ്പിലേക്ക് അടുപ്പിച്ചതെന്ന് പറയുന്നു.
















