Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 11:10 am IST
in Kerala, Thrissur

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വീണ്ടും. സര്‍ക്കാര്‍ അനുവദിക്കാനുണ്ടായിരുന്ന 200 കോടി കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 31-ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിഎംഎസ് അനുബന്ധ സംഘടനകളും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ആ സമരത്തിനുശേഷം പ്രതിരോധത്തിലായ സര്‍ക്കാര്‍ സര്‍വകലാശാലയ്‌ക്ക് 15 കോടി കൂടി അനുവദിച്ചതായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് വ്യക്തമാക്കിയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇപ്പോഴത്തെ ശമ്പള ഉത്തരവ് പുറത്ത് വന്നതോടെ ആ പ്രഖ്യാപനം ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചു
സര്‍ക്കാരും ഇടതു സംഘടനകളും ചേര്‍ന്ന് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ ആരോപിച്ചു. 15 കോടി അനുവദിച്ചതില്‍ ആഘോഷം നടത്തിയ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ അധ്വാനത്തിന്റ അംശം പറ്റിക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടും അവര്‍ക്കായി വായ് തുറക്കാന്‍ സംഘടനകള്‍ തയ്യാറാകാത്തത് സംഘടനകളുടെ ജീര്‍ണ്ണതയുടെ തെളിവാണ്. അവകാശങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്ന് കവര്‍ന്നെടുക്കുന്ന സമീപനമാണിതെന്നും ജീവനക്കാര്‍ അംഗീകരിക്കില്ലെന്നു കാര്‍ഷിക സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി.എ, ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ വ്യക്തമാക്കി.

സംഘടനാഭേദമന്യേ എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ഉടന്‍ പരിഹരിക്കാത്തപക്ഷം അക്കാദമിക്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ആഘാതമുïാകുമെന്ന ആശങ്ക ശക്തമാണ്.

മാസച്ചെലവ് 40 കോടി; അനുവദിച്ചത് 20 കോടി

സര്‍വ്വകലാശാലയ്‌ക്ക് ഓരോ മാസവും ശമ്പളത്തിനും പെന്‍ഷനും ഏകദേശം 39 കോടി ആവശ്യമാണ്. 3% ക്ഷാമബദ്ധ വര്‍ധനവ് കൂടി ചേര്‍ന്നപ്പോള്‍ ഇത് 40 കോടി വരെ ഉയരുന്നു. ലഭിച്ച 20 കോടി 80000 ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ഭരണകൂടം നീങ്ങുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ ശമ്പള വിതരണം മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ബജറ്റില്‍ അവഗണന
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ശമ്പളവും പെന്‍ഷനും പ്രതിസന്ധിയിലായി. തുടര്‍ന്ന് വരും വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് മുന്‍കൂര്‍ എടുത്ത് വിതരണം ചെയ്യുന്നതാണ് പതിവായിരുന്നത്. ഇത്തവണയും അതേ അവസ്ഥ ആവര്‍ത്തിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേകമായി 15 കോടി അനുവദിച്ചതായി ഉത്തരവിറക്കിയെങ്കിലും, ആ തുക പ്രത്യേകം നല്‍കാതെ 2026 ഫെബ്രുവരി മാസത്തെ ശമ്പള-പെന്‍ഷന്‍ ഗ്രാന്റില്‍ വകയിരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പള മുടക്കത്തിന് കാരണമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമേ ശമ്പളം ലഭിക്കാനിടയുള്ളൂ.

Tags: Salaryagriculture universitypension
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Kerala

സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക 405 കോടി! കൈമലര്‍ത്തിക്കാണിച്ച് സര്‍ക്കാര്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ചു

Kerala

അംഗത്വം നഷ്ടപ്പെട്ട, വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.